യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ
യുവതിയുടെ മൃതദേഹം       കട്ടിലിനടിയിൽ പുതപ്പിൽ    പൊതിഞ്ഞ നിലയിൽ
Wednesday, March 22, 2023 12:50 AM IST
കട്ടപ്പന : കാണാതായ യുവതിയുടെ മൃതദേഹം വീട്ടിൽ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ഇടുക്കി കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്‍റെ ഭാര്യ പി. ജെ. വത്സമ്മ ( അനുമോൾ - 27 ) ആണ് മരിച്ചത്.ഭർത്താവ് ബിജേഷ് ഒളിവിൽ.

കഴിഞ്ഞ ഞായറാഴ്ചയാണ് വത്സമ്മയെ കാണാനില്ലെന്നു കാട്ടി ഭർത്താവ് ബിജേഷും യുവതിയുടെ കുടുംബാംഗങ്ങളും കട്ടപ്പന പോലീസിൽ പരാതി നൽകിയത്. സ്റ്റേഷനിൽ പോകുന്നതിനു മുൻപ് മാതാപിതാക്കളും സഹോദരനും രാവിലെ പേഴുംകണ്ടത്തെ വീട്ടിലെത്തിയിരുന്നു. വത്സമ്മയുടെ അമ്മ ഫിലോമിന വീട്ടിലെ കിടപ്പുമുറിയിൽ കയറിയപ്പോൾ ബിജേഷ് സംശയം തോന്നാത്ത വിധത്തിൽ ഇവരെ പിന്തിരിപ്പിച്ചു പറഞ്ഞയച്ചു.

തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ യുവതിയുടെ മാതാപിതാക്കൾ പേഴുംകണ്ടത്തെ വീട്ടിൽ വീണ്ടും എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. സംശയത്തെത്തുടർന്ന് യുവതിയുടെ സഹോദരനും അച്ഛനും ചേർന്ന് വീടിന്‍റെ പിൻവാതിൽ തുറന്ന് നടത്തിയ തെരച്ചിലിലാണ് കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.


അയൽവാസികൾ പോലീസിൽ വിവരമറിയിച്ചതനുസരിച്ച് കട്ടപ്പന ഡി വൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.കൊലപാതകമെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. ബിജേഷും വത്സമ്മയും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്.

ഡോഗ് സ്ക്വാഡും ശാസ്ത്രീയ പരിശോധന വിഭാഗവും ഇന്നെത്തും. ഇതിനുശേഷമാകും ഇൻക്വസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ.

കോൺവെന്‍റ് നഴ്സറി സ്കൂളിലെ അധ്യാപികയാണ് മരിച്ച വത്സമ്മ . ഇരുവർക്കും അഞ്ച് വയസുള്ള ഒരു പെൺകുട്ടിയുണ്ട്. ബിജേഷിനായി പോലീസ് തെരച്ചിൽ തുടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.