ദേവികുളം എംഎൽഎ എ. രാജയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി
ദേവികുളം എംഎൽഎ എ. രാജയുടെ  തെരഞ്ഞെടുപ്പ് അസാധുവാക്കി
Tuesday, March 21, 2023 1:46 AM IST
കൊച്ചി: ദേവികുളം എംഎൽഎ സിപിഎമ്മിലെ എ. രാജയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കി. ജനപ്രാതിനിധ്യ നിയമപ്രകാരം പട്ടികജാതി വിഭാഗങ്ങള്‍ക്കു സംവരണം ചെയ്ത മണ്ഡലത്തില്‍ മത്സരിക്കാന്‍ രാജയ്ക്കു യോഗ്യതയില്ലെന്നു ഹൈക്കോടതി വിലയിരുത്തി.

താന്‍ ഹിന്ദു പറയന്‍ സമുദായാംഗമാണെന്നവകാശപ്പെട്ടാണു രാജ സംവരണമണ്ഡലമായ ദേവികുളത്തു മത്സരിച്ചത്. എന്നാല്‍, രാജ വളരെ മുമ്പുതന്നെ ക്രിസ്തുമതത്തിലേക്കു മാറിയതാണെന്നും ക്രിസ്തുമത വിശ്വാസമാണു പിന്തുടരുന്നതെന്നും വിലയിരുത്തി ജസ്റ്റീസ് പി. സോമരാജനാണ് തെരഞ്ഞെടുപ്പ് അസാധുവാക്കിയത്. ക്രിസ്തുമത വിശ്വാസിയായ രാജയ്ക്കു സംവരണമണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന യുഡിഎഫിലെ ഡി. കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

രാജയുടെ പൂര്‍വികര്‍ക്കു തമിഴ്നാട്ടില്‍ സംവരണമുണ്ടെങ്കിലും ഇവിടെ അവകാശപ്പെടാനാവില്ലെന്നു സിംഗിൾ ബെഞ്ച് പറഞ്ഞു. ഓരോ സംസ്ഥാനത്തും ഏതൊക്കെ സമുദായങ്ങളെ പട്ടികജാതി, പട്ടിക വര്‍ഗ സംവരണത്തില്‍ ഉള്‍പ്പെടുത്തണമെന്നു ഗവര്‍ണര്‍മാരുമായി കൂടിയാലോചിച്ച് രാഷ്‌ട്രപതിയാണു തീരുമാനിക്കുന്നത്.

ഒരു സംസ്ഥാനത്ത് സംവരണമുണ്ടെന്ന കാരണത്താല്‍ മറ്റൊരു സംസ്ഥാനത്ത് സംവരണം അവകാശപ്പെടാനാവില്ല. നിലവിളക്കു കൊളുത്തിയും താലി കെട്ടിയും ഹിന്ദുമതാചാരപ്രകാരമാണു തന്‍റെ വിവാഹം നടന്നതെന്ന് രാജ പറയുന്നുണ്ടെങ്കിലും തെളിവില്ല. ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള ചടങ്ങാണു നടന്നതെന്നു ഫോട്ടോകളില്‍നിന്നു വ്യക്തമാണെന്നു കോടതി ചൂണ്ടിക്കാട്ടി.

വിവാഹസമയത്ത് ബൈബിള്‍ വായിച്ചോ, താലിമാല ആരാണ് എടുത്തുനല്‍കിയത്, പൂജാരി ഉണ്ടായിരുന്നോ? എന്നീ ചോദ്യങ്ങൾക്ക് ഓര്‍മയില്ലെന്നാണു രാജ മറുപടി നല്‍കിയത്. വിവാഹസമയത്ത് രാജ ഓവര്‍കോട്ടും ഭാര്യ ക്രിസ്ത്യന്‍ വിവാഹരീതിയിലുള്ള വസ്ത്രവുമാണു ധരിച്ചിരുന്നത്.

അമ്മ നെറ്റിയില്‍ കുരിശു വരച്ചോയെന്ന ചോദ്യത്തിന്, നെറ്റിയില്‍ തൊട്ട് അനുഗ്രഹിച്ചെന്നായിരുന്നു മറുപടി. സത്യം മറച്ചുവയ്ക്കാനുള്ള ബോധപൂര്‍വമായ ശ്രമം വ്യക്തമാണെന്നു കോടതി പറഞ്ഞു. ദേശീയ തെരഞ്ഞെടുപ്പു കമ്മീഷനും നിയമസഭാ സ്പീക്കര്‍ക്കും വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു നല്‍കാനും ജനപ്രാതിനിധ്യ നിയമപ്രകാരം വിധി ഗസറ്റില്‍ പ്രസിദ്ധീകരിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


പേരുകൾ തിരുത്തി!

ക്രിസ്ത്യാനിയാണെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കാന്‍ കുണ്ടള സിഎസ്‌ഐ പള്ളിയിലെ ഫാമിലി രജിസ്റ്റര്‍, ശവസംസ്‌കാര രജിസ്റ്റര്‍ തുടങ്ങിയ രേഖകള്‍ രാജ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതില്‍ രാജയുടെ മാതാപിതാക്കളായ ആന്‍റണി, എസ്‌തേര്‍ എന്നിവരുടെ പേരുകള്‍ അന്‍പുമണി, എല്‍സി എന്നിങ്ങനെ തിരുത്തി.

മുത്തച്ഛന്‍ ലക്ഷ്മണന്‍ എന്ന പേര് ആര്‍. എല്‍. രമണന്‍ എന്നും മുത്തശി പുഷ്പയുടെ പേര് പുഷ്പമണിയെന്നും തിരുത്തിയതായി കണ്ടെത്തിയിരുന്നു. ഫാമിലി രജിസ്റ്ററിൽ കൃത്രിമം കാട്ടിയതാണെന്നു വ്യക്തമാണെന്നും രാജയെ സഹായിക്കുന്ന തിരുത്തലുകള്‍ ഇതിനു പിന്നിലാരാണെന്നു വിളിച്ചു പറയുന്നുണ്ടെന്നും കോടതി പറഞ്ഞു. തന്‍റെ അച്ഛന്‍റെ പേര് ആന്‍റണിയെന്നാണെന്നും അമ്മയുടെ പേര് എസ്തര്‍ എന്നല്ല ഈശ്വരി എന്നാണെന്നും രാജ പറയുന്നു.

രാജയുടെ വാദം

തമിഴ്നാട്ടിലെ ഹിന്ദു പറയന്‍ സമുദായത്തില്‍പ്പെട്ടവരാണ് തങ്ങളുടെ പൂര്‍വികര്‍. ഇടുക്കിയിലെ കുണ്ടള എസ്റ്റേറ്റിലെ ജോലിക്കുവേണ്ടിയാണ് അവർ കേരളത്തിലേക്ക് എത്തിയത്. കേരളത്തിലെന്നപോലെ തമിഴ്നാട്ടിലും ഹിന്ദു പറയന്‍ സമുദായം പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്നും ആ നിലയ്ക്കു സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ തനിക്കു യോഗ്യതയുണ്ടെന്നുമായിരുന്നു രാജയുടെ വാദം.

അതേസമയം, രാജ വളരെ മുമ്പു തന്നെ ക്രിസ്തുമതത്തിലേക്കു മാറിയതാണെന്നും ക്രിസ്തുമത വിശ്വാസമാണു പിന്തുടരുന്നതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

സുപ്രീംകോടതിയുടെ സ്റ്റേ ലഭിച്ചാൽ രാജയ്ക്ക് നിയമസഭയിൽ കയറാം

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിൽ സുപ്രീംകോടതിയുടെ സ്റ്റേ ലഭിച്ചാൽ മാത്രമേ ഇനി രാജയ്ക്ക് നിയമസഭയിൽ പ്രവേശിക്കാനാകൂ. നിയമസഭാ നടപടികളിൽ പങ്കെടുത്താലും വോട്ടവകാശം ഉണ്ടാകില്ല. സഭയുടെ അനുകൂല്യങ്ങൾ കൈപ്പറ്റാൻ പാടില്ല, പ്രസംഗിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകളാകും സാധാരണയായി കോടതികൾ പുറപ്പെടുവിക്കുക. സ്റ്റേ ഉത്തരവിനൊപ്പമുള്ള നിബന്ധനകളുടെ അടിസ്ഥാനത്തിലും നിയമസഭാ സെക്രട്ടേറിയറ്റും തുടർ നടപടി സ്വീകരിക്കുക.

വിധിക്കെതിരേ അപ്പീൽ നൽകും

ഹൈക്കോടതി വിധിക്കെതിരേ സിപിഎം സുപ്രീംകോടതിയിൽ ഇന്ന് അപ്പീൽ നൽകും. ഇന്നലെ ചേർന്ന പാർട്ടി അവയ്ലബിൾ സെക്രട്ടേറിയറ്റാണു തീരുമാനമെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.