തിരുവനന്തപുരം: നെൽകർഷകർ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി.
കൊയ്ത്തുകാലത്തു തന്നെ നെല്ലുസംഭരിക്കുക, നെല്ലിന്റെ വില സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നൽകുക, നെല്ലിന്റെ വില കർഷകന് നിലവിലുള്ള അക്കൗണ്ടിലേക്ക് നൽകുക, നെൽകൃഷി നശിച്ച കർഷകർക്ക് ഇൻഷ്വറൻസ് കുടിശിക ഉടൻ വിതരണം ചെയ്യുക, നെല്ല് കയറ്റുകൂലി പൂർണമായും സിവിൽ സപ്ലെസ് കോർപ്പറേഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ് സ്റ്റേറ്റ് കമ്മിറ്റിയുടെയും പാട ശേഖര സമിതികളുടേയും നേതൃത്വത്തിലായിരുന്നു ക്ലിഫ് ഹൗസ് മാർച്ച്.
മുഖ്യമന്ത്രിയുടെ വസതിക്കു മുൻപിൽ മാർച്ച് രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയർമാൻ മുതലാംതോട് മണി അധ്യക്ഷത വഹിച്ചു.
നാഷണൽ കോ-ഓർഡിനേറ്റർ അഡ്വ. കെ.വി ബിജു മുഖ്യപ്രഭാഷണം നടത്തി. ഫാർമേഴ്സ് റിലീഫ് ഫോറം ചെയർമാൻ മാർട്ടിൻ തോമസ്, ആർകെ എംഎസ് ജനറൽ കൺവീനർ ഡോ.ജോസുകുട്ടി ഒഴുകയിൽ , ഐക്യപാടശേഖര സമിതി ഭാരവാഹികളായ എം.വി. ആന്റണി, ജീജോ തോമസ്, ശരൺ ദേവ്, ആർകെഎംഎസ് നേതാക്കളായ മനു ജോസഫ് , സി.ടി.തോമസ്, ജോർജ് സിറിയക്, സിറാജ് കൊടുവായൂർ , ജിന്നറ്റ് മാത്യു, ഉണ്ണികൃഷ്ണൻ ചേർത്തല, സജീഷ് കുത്താനൂർ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.