മാര്‍ പവ്വത്തിലിന്‍റെ സംസ്കാരം സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെ
മാര്‍ പവ്വത്തിലിന്‍റെ സംസ്കാരം  സംസ്ഥാന സര്‍ക്കാരിന്‍റെ  ഔദ്യോഗിക ബഹുമതികളോടെ
Monday, March 20, 2023 4:47 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ് കാലംചെയ്ത മാര്‍ ജോസഫ് പവ്വത്തിലിന്‍റെ സംസ്കാരം ബുധനാഴ്ച സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെ നടത്തും. ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം നാളെ 6.30ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെത്തിക്കും. ഏഴിന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ സംസ്‌കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം ആരംഭിക്കും.

നാളെ 9.30ന്  ഭൗതികശരീരം ചങ്ങനാശേരി അതിരൂപതാ മന്ദിരത്തിൽനിന്നും വിലാപയാത്രയായി സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി മാര്‍ക്കറ്റ് ചുറ്റി മെത്രാപ്പോലീത്തന്‍ പള്ളിയിലെത്തിക്കും. 11 മുതല്‍ പകലും അന്നു രാത്രിയും ബുധന്‍ രാവിലെ ഒമ്പതുവരെയും മെത്രാപ്പോലീത്തന്‍ പള്ളിയില്‍ പൊതുദര്‍ശനം.

ബുധനാഴ്ചത്തെ സംസ്‌കാരശുശ്രൂഷ ക്രമം

ബുധന്‍ രാവിലെ 9.30ന് സംസ്‌കാരശുശ്രൂഷ രണ്ടാംഭാഗം, വിശുദ്ധകുര്‍ബാന, നഗരി കാണിക്കല്‍, സമാപനശുശ്രൂഷ. ശുശ്രൂഷകള്‍ക്ക് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനാകും.


പൊതുദര്‍ശനത്തിന് ഇന്നവസരമില്ല

ചെത്തിപ്പുഴ ആശുപത്രിയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് ഇന്ന് അവസരമുണ്ടായിരിക്കില്ലെന്ന് അതിരൂപതാ കേന്ദ്രത്തില്‍നിന്നും അറിയിച്ചു. പൊതുദര്‍ശനത്തിന് നാളെ രാവിലെ 11 മുതല്‍ ബുധന്‍ രാവിലെ ഒമ്പതുവരെ മെത്രാപ്പോലീത്തന്‍ പള്ളിയിൽ അവസരമുണ്ടായിരിക്കും.
അന്ത്യോപചാരം: ബൊക്കെയും പൂക്കളും ഒഴിവാക്കണം

മെത്രാപ്പോലീത്തന്‍ പള്ളിയില്‍ അന്തിമ ഉപചാരം അര്‍പ്പിക്കുന്നവര്‍ പൂക്കള്‍, ബൊക്കെ എന്നിവ പൂര്‍ണമായും ഒഴിവാക്കണമെന്നും ആവശ്യമെങ്കില്‍ വെള്ളക്കച്ച സമര്‍പ്പിക്കാവുന്നതാണെന്നും അതിരൂപതാ കേന്ദ്രം അറിയിച്ചു.

സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

അതിരൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും ഇന്ന് ആര്‍ച്ച്ബിഷപ് മാര്‍ പവ്വത്തില്‍ അനുസ്മരണവും പ്രാര്‍ഥനയും നടത്തുന്നതാണ്. സംസ്‌കാരദിനമായ ബുധനാഴ്ച അതിരൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. അന്ന് പരീക്ഷകള്‍ നടത്തപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രം തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.