രാഷ്‌ട്രപതി പറഞ്ഞത് ബിജെപി സർക്കാരിനുള്ള മറുപടിയെന്ന് സീതാറാം യെച്ചൂരി
രാഷ്‌ട്രപതി പറഞ്ഞത് ബിജെപി സർക്കാരിനുള്ള മറുപടിയെന്ന് സീതാറാം യെച്ചൂരി
Sunday, March 19, 2023 1:02 AM IST
തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനുള്ള മറുപടിയാണ് രാഷ്‌ട്രപതി ദ്രൗപദി മുർമു കഴിഞ്ഞ ദിവസം കേരളത്തിലെത്തി പറഞ്ഞതെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ സമാപനം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെക്കുറിച്ച് നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കു മറുപടി പറയാനാണ് താൻ വന്നത്. എന്നാൽ രാഷ്‌ട്രപതി അത് എളുപ്പമാക്കി.

രാഷ്‌ട്രപതി കേരളത്തെക്കുറിച്ച് നല്ല കാര്യങ്ങളാണ് പറഞ്ഞത്. കേരള സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ മെച്ചപ്പെട്ടതാണെന്നു രാഷ്‌ട്രപതി വിലയിരുത്തി. ഇതാണ് ബിജെപി സർക്കാരിനുള്ള മറുപടിയെന്നും യെച്ചൂരി പറഞ്ഞു. ബിജെപി ഇതര സർക്കാർ എന്ന നിലയിൽ ബദൽ നയങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഏക സർക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദി സർക്കാരിനെതിരേ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവരെ ദേശവിരുദ്ധരായി മുദ്ര കുത്തുന്ന രീതിയാണ് നടക്കുന്നതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. ബിജെപി സർക്കാർ ഭരണ ഘടനയുടെ അടിസ്ഥാന ഘടന തന്നെ തകർക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാന സ്തംഭങ്ങൾ തകർക്കാൻ വർഗീയ കോർപ്പറേറ്റ് അച്ചുതണ്ട് ശ്രമിക്കുന്നു. ജനങ്ങൾ കൂടെയുണ്ടെന്നാണ് പ്രധാനമന്ത്രി പറയുന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയത് 37 ശതമാനം ജനങ്ങളുടെ വോട്ട് കൊണ്ടാണ്. ബാക്കി 63 ശതമാനം ജനങ്ങളും ബിജെപിക്ക് എതിരായാണ് വോട്ട് ചെയ്തത്. ഇന്ത്യ ഇന്ദിരഗാന്ധിയോ, മോദിയോ, അദാനിയോ അല്ല അത് രാജ്യത്തെ ജനങ്ങളാണെന്നും യെച്ചൂരി പറഞ്ഞു.


ബിജെപി ലവ് ജിഹാദിന്‍റെയും പശുവിന്‍റെയും പേരിൽ ന്യൂനപക്ഷങ്ങളെ രാജ്യത്ത് വേട്ടയാടുകയാണ്. ഈ സർക്കാരിനെ തുടരാൻ അനുവദിക്കരുത്. ബിജെപിക്കൊപ്പം ചേർന്ന പുതിയ സഖ്യകക്ഷികളാണ് ഒരു വിഭാഗം മാധ്യമങ്ങൾ. ഇവർ തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. യാഥാർഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയണം. നീതി അയോഗിനു പോലും വികസന സൂചികയിൽ കേരളം ഒന്നാമതെന്നു പറയേണ്ടി വന്നു. മോദിയുടെ സ്വന്തം സ്ഥാപനങ്ങൾക്കുപോലും കേരളം ഒന്നാമതാണെന്നു പറയാതിരിക്കാൻ വയ്യ. പ്രതിരോധ ജാഥയ്ക്ക് ഇന്ത്യൻ സാഹചര്യത്തിൽ അതിയായ പ്രാധാന്യമുണ്ടെന്നും യെച്ചൂരി പറഞ്ഞു.

കാസർഗോഡ് കുന്പളയിൽ കഴിഞ്ഞ മാസം 20ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ജാഥ 14 ജില്ലകളിൽ 135 കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് ഇന്നലെ പുത്തരിക്കണ്ടത്തു സമാപിച്ചത്. സമാപന സമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ എം.വി.ഗോവിന്ദൻ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.