വിലക്കയറ്റം രൂക്ഷമാകും: കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി
Saturday, February 4, 2023 5:56 AM IST
കോഴിക്കോട്: ബജറ്റ് വ്യാപാരികളെ സംബന്ധിച്ചിടത്തോളം തികച്ചും നിരാശാജനകവും പ്രതിഷേധാർഹവുമാണെന്നു കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി. വ്യാപാരി സമൂഹത്തിനെ സഹായിക്കുന്ന യാതൊരു നിർദേശവും ബജറ്റിൽ ഉൾകൊള്ളിച്ചില്ലെന്നു മാത്രമല്ല, വ്യാപാരികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന പല പ്രഖ്യാപനങ്ങളും ബജറ്റിൽ ധനമന്ത്രി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

വാറ്റ് നികുതി, കേരള ഫ്ളഡ് സെസ് മുതലായവയിലെ കുടിശികയുള്ള അസസ്മെന്‍റുകൾക്ക് ആംനെസ്റ്റി സ്കീം പ്രഖ്യാപിക്കാത്തത് ചെറുകിട-ഇടത്തരം വ്യാപാരികളെ വളരെ ദോഷകരമായി ബാധിക്കും. പെട്രോളിനും, ഡീസലിനും രണ്ടു രൂപ വിതം സെസ് ഏർപ്പെടുത്തിയത് സംസ്ഥാനത്ത് വിലക്കയറ്റത്തിലേക്കു വഴിവയ്ക്കുമെന്നും രാജു അപ്സര ചൂണ്ടിക്കാട്ടി. നേരത്തേ വ്യാപാരിക്ഷേമ പെൻഷൻ 1600 രൂപയായിരുന്നു. എന്നാൽ അത് കഴിഞ്ഞ വർഷം 1300 രൂപയായി കുറയ്ക്കുകയാണുണ്ടായത്. ഇതു പുനഃസ്ഥാപിക്കാൻ പോലും തയാറാകാത്തത് വ്യാപാരിസമൂഹത്തോടുള്ള കടുത്ത അവഗണനയാണ്.


വാണിജ്യ വ്യവസായ മേഖലയിൽ 5% വൈദ്യതി തീരുവ വർധിപ്പിച്ചത് ചെറുകിട-ഇടത്തരം കച്ചവടക്കാർ മുതൽ വാണിജ്യ-വ്യവസായ മേഖലയ്ക്കുവരെ അധികഭാരം അടിച്ചേൽപ്പിക്കുകയാണ്. ഇതിനെല്ലാം പുറമേ കെട്ടിടനികുതിയും വർധിപ്പിച്ചത് മൊത്തത്തിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയാണെന്നും രാജു അപ്സര ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.