ചിന്ത ജെറോമിന്‍റെ ഗവേഷണപ്രബന്ധ വിവാദം: സർവകലാശാല അന്വേഷണം തുടങ്ങി
ചിന്ത ജെറോമിന്‍റെ ഗവേഷണപ്രബന്ധ വിവാദം:  സർവകലാശാല അന്വേഷണം തുടങ്ങി
Thursday, February 2, 2023 1:50 AM IST
തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്‍റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരള സർവകലാശാല അന്വേഷണം തുടങ്ങി.

ഗൈഡിന്‍റെ വിശദീകരണം തേടാൻ വിസി രജിസ്ട്രാർക്ക് നിർദേശം നൽകി. ഓപ്പണ്‍ ഡിഫൻസിന്‍റെ വിവരങ്ങളും നൽകാനാണ് നിർദേശം. വിഷയത്തിൽ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റിപ്പോർട്ട് തേടിയതിനു പിന്നാലെയാണ് നടപടി.

പ്രബന്ധവിവാദ പരാതി പരിശോധിക്കാൻ കേരള സർവകലാശാല നാലംഗ വിദഗ്ധ സമിതിയെ വയ്ക്കും. പ്രബന്ധത്തിലെ ഗുരുതരമായ തെറ്റുകൾക്കു പുറമെ കോപ്പിയടി നടന്നുവെന്ന പരാതികൂടി ഉയർന്നതോടെയാണ് പ്രബന്ധം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാമെന്ന തീരുമാനത്തിലേക്ക് കേരള സർവകലാശാലയെ എത്തിച്ചത്.


ഭാഷാ, സാഹിത്യ വിദഗ്ധർ അടങ്ങുന്ന സമിതിയാകും രൂപീകരിക്കുക. ചങ്ങന്പുഴയുടെ വിഖ്യാതമായ "വാഴക്കുല' കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. പിന്നാലെ കോപ്പിയടി വിവാദവുമുയർന്നിരുന്നു. ഈ രണ്ട് പരാതികളും അന്വേഷിക്കാനാണ് സർവകലാശാലാ തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.