വെടിക്കെട്ടു പുരയിൽ സ്ഫോടനം, ഒരാൾക്കു ഗുരുതര പരിക്ക്
വെടിക്കെട്ടു പുരയിൽ സ്ഫോടനം, ഒരാൾക്കു ഗുരുതര പരിക്ക്
Tuesday, January 31, 2023 12:46 AM IST
വടക്കാഞ്ചേരി: കുണ്ടന്നൂരിൽ വെടിക്കെട്ടു പുരയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. സമീപത്തെ വീടുകൾക്കും സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കിലോമീറ്ററുകൾ അകലേക്കു സ്ഫോടനത്തിന്‍റെ പ്രകന്പനം അനുഭവപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.15 ഓടെയാണ് അപകടമുണ്ടായത്.

കുണ്ടന്നൂർ സ്വദേശി സുന്ദരാക്ഷന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ലൈസൻസി ശ്രീനിവാസന്‍റെ വെടിക്കെട്ടു പുരയിലാണു തീപിടിത്തവും സ്ഫോടനവും ഉണ്ടായത്.ഗുരുതരപരിക്കേറ്റ ആലത്തൂർ കാവശ്ശേരിസ്വദേശി മണികണ്ഠനെ(58) നാട്ടുകാരും ആക്ട്സ് പ്രവർത്തകരും ചേർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിമരുന്ന് സൂക്ഷിച്ചിരുന്ന സ്ഥലത്ത് അമിതമായി ചൂടേറ്റതാണു തീ പിടിക്കാൻ കാരണമായതെന്നാണു നിഗമനം.


വൈകുന്നേരത്തോടെ പണികൾ അവസാനിപ്പിച്ച് തൊഴിലാളികൾ കുളിക്കാൻ പോയ സമയമായതിനാൽ വൻ അപകടം ഒഴിവായി. ഓട്ടുപാറ -അത്താണി മേഖലയിലും സെക്കൻഡുകൾ നീണ്ട കുലുക്കം അനുഭവപ്പെട്ടു. പോലീസും ഫയർഫോഴ്സും ഏറെനേരം പാടുപെട്ടാണു തീയണച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.