ദക്ഷിണേന്ത്യൻ ശാസ്ത്രമേളയ്ക്കു തൃശൂരിൽ തുടക്കം
ദക്ഷിണേന്ത്യൻ  ശാസ്ത്രമേളയ്ക്കു തൃശൂരിൽ  തുടക്കം
Saturday, January 28, 2023 1:09 AM IST
തൃശൂർ: ശാസ്ത്രത്തിന ു പ്രാധാന്യം നൽകിയുള്ള പാഠ്യപദ്ധതി പരിഷ്കരണമാണു വിദ്യാഭ്യാസ വകുപ്പ് നടത്തുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. തൃശൂർ കാൽഡിയൻ സിറിയൻ എച്ച്എസ്എസിൽ ആരംഭിച്ച ദക്ഷിണേന്ത്യൻ ശാസ്ത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ശാസ്ത്രത്തിനു മാത്രമേ ലോകത്തെ മുന്നോട്ട് നയിക്കാനാകൂ. ജാതിവ്യവസ്ഥയും അന്ധവിശ്വാസവും സമൂഹത്തിൽ പിടിമുറുക്കുന്ന കാലമാണിത്. പുതിയ തലമുറ ശാസ്ത്രീയമായി ചിന്തിച്ച് ഇതിനെതിരേ പോരാടണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തിയതോടെ‍യാണു 34-ാ മത് സതേൺ ഇന്ത്യ സയൻസ് ഫെയർ 2023 നു തുടക്കമായത്.

കേരളത്തിനു പുറമെ കർണാടകം, പുതുച്ചേരി, തെലുങ്കാന സംസ്ഥാനങ്ങളിലെ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ ഇരുന്നൂറോളം മത്സരാർഥികൾ അഞ്ചു ദിവസം നീളുന്ന മേളയിൽ പങ്കെടുക്കും. ഗ്രൂപ്പ്, വ്യക്തിഗത, അധ്യാപക പ്രദർശനങ്ങളാണ് മേള‍യിൽ ഒരുക്കിയിട്ടുള്ളത്. അധ്യയനവർഷത്തെ തിരക്കുകൾ മൂലം തമിഴ്നാടും ആന്ധ്രപ്രദേശും ഇക്കുറി മേളയിൽ പങ്കെടുക്കുന്നില്ല. 30ന് വൈകുന്നേരം അഞ്ചിനു വിവിധ കലാപരിപാടികൾ നടക്കും. 31നാണു സമാപനം. ഉച്ചതിരിഞ്ഞു മൂന്നിനു മന്ത്രി കെ. രാജൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.

ബംഗളൂരു വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയവും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്നാണു മേള സംഘടിപ്പിക്കുന്നത്. ടി.എൻ. പ്രതാപൻ എംപി, പി. ബാലചന്ദ്രൻ എംഎൽഎ, പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, വിഐടിഎം ഡയറക്ടർ കെ.എ. സാധന, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, കാൽഡിയൻ സിറിയൻ ചർച്ച് കോർപറേറ്റ് മാനേജർ സി.ഡോ. ഒ.യു. ജീൻസി, വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ, അഡീഷണൽ ഡിജിഇ എം.കെ. ഷൈൻമോൻ, എസ്എസ്കെ ഡിപിസി ഡോ. എൻ.ജെ. ബിനോയ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം. ശ്രീജ എന്നിവർ പങ്കെടുത്തു.


പൂസായാൽ പിടിവീഴും, ഉറക്കംതൂങ്ങിയാൽ വിളിച്ചുണർത്തും!


തൃശൂർ: മദ്യപിച്ചു വാഹനമോടിച്ചാൽ വണ്ടിതന്നെ പറയും ഇവൻ പൂസാണെന്ന്! ഡ്രൈവർ ഉറക്കംതൂങ്ങിയാൽ വിളിച്ചുണർത്തും. വാഹനങ്ങളിൽ കാലം ആവശ്യപ്പെടുന്ന സുരക്ഷാസംവിധാനങ്ങൾ ഒരുക്കി കുട്ടി ശാസ്ത്രജ്ഞൻമാർ.

പാനൂർ കൊളവല്ലൂർ പി.ആർ. മെമ്മോറിയൽ എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥികളായ എം.കെ. അഭയ്‌രാജും അദ്വൈത് എം. ശശികുമാറുമാണു ശ്രദ്ധേയരായത്. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെങ്കിൽ സ്റ്റിയറിംഗിൽ ഘടിപ്പിച്ച സെൻസർ (ആല്‌ക്കഹോൾ ഡിറ്റക്ടർ സിസ്റ്റം) എൻജിൻ ഒാഫാക്കും. അതേസമയം ആർടിഒയ്ക്കും പോലീസിനും സന്ദേശം അയയ്ക്കുകയും ചെയ്യും. ഡ്രൈവറുടെ കണ്ണ് അല്പമൊന്ന് അടഞ്ഞുപോയാൽ തലയിൽ ഘടിപ്പിച്ച ടിൽറ്റ് സെൻസർ അപായമണി മുഴക്കി വാഹനത്തിലുള്ള എല്ലാവരെയും വിളിച്ചുണർത്തും.


ഒാട്ടോമാറ്റിക് ഡിം ആൻഡ് ബ്രൈറ്റ് ലൈറ്റാണ് മറ്റൊരു പ്രതേ്യകത. എതിരേനിന്നുള്ള വാഹനത്തിന്‍റെ ഹെഡ്‌ലൈറ്റ് സെൻസറിൽ പതിച്ചാലുടൻ ലൈറ്റ് തനിയെ ഡിം ആകും. വാഹനം കടന്നുപോയാൽ ബ്രൈറ്റ് ലൈറ്റ് മോഡിലേക്കു മാറുകയും ചെയ്യും.

ഭാരം കയറ്റിയ വാഹനങ്ങൾ ഹിൽറേഞ്ചിലൂടെ പോകുന്പോൾ മറിഞ്ഞുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന സംവിധാനമാണു ടിൽട്ടിംഗ് അലർട്ട്. വളവുകളിൽ മറിയാൻ സാധ്യതയുള്ള തരത്തിൽ വാഹനം ചെരിഞ്ഞാൽ ബീപ്പ് ശബ്ദം മുഴങ്ങും. തുടർന്ന് ഡ്രൈവർക്ക് സുരക്ഷയൊരുക്കി വാഹനം മുന്നോട്ടെടുക്കും.

അമിതവേഗത്തിൽ പായുന്ന വാഹനങ്ങളെക്കുറിച്ചു പോലീസിനും ആർടിഒയ്ക്കും ഒരേ സമയം സന്ദേശം പോകുന്ന സംവിധാനമാണു സ്പീഡ് ഡിറ്റക്ടർ. സ്പീഡ് ഗവർണറുകൾ എടുത്തു മാറ്റുന്നതുപോലെ സ്പീഡ് ഡിറ്റക്ടർ മാറ്റാനാകില്ലെന്നതാണു പ്രതേ്യകത.

വെള്ളത്തുള്ളിയിലെ ബാക്ടീരിയയും കുടവയറൻ ചങ്ങാതിയും


തൃശൂർ: ചിലസമയം കുടവയറൻ ചങ്ങാതി, ചിലപ്പോൾ ചക്കിക്കൊത്ത ചങ്കരൻ, ഞെക്കി ഞെരുക്കിയും ‘പടച്ചോനേ... കാത്തോണേ’ എന്നു പറഞ്ഞും വാതകം നമുക്കിടയിൽ ആടിപ്പാടി കളിച്ചുകൊണ്ടേയിരിക്കും. വാതകത്തിന്‍റെ വ്യാപ്തവും മർദവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന ബോയിൽസ് ലോ തമാശരൂപേണ പരീക്ഷണങ്ങളിലൂടെ അവതരിപ്പിക്കുകയാണ് എറണാകുളം ജില്ലയിലെ ചെറായി സഹോദരൻ മെമ്മോറിയൽ എച്ച്എസ്എസിലെ കെ.എ. അനസ്യയും സി.എം. സി.എം. സൂര്യമാധവും.

സിറിഞ്ചിൻ തുന്പത്തു വെള്ളത്തുള്ളി നിർത്തി പ്രകാശം കടത്തിവിടുന്പോൾ ജലകണത്തിലെ സൂക്ഷ്മജീവികളെ ചുമരിൽ ദൃശ്യമാകുന്ന പരീക്ഷണം കാണിച്ചും ഇരുവരും ആളുകളെ ആശ്ചര്യപ്പെടുത്തി. കുടവയറൻ ചങ്ങാതിയെ ബലൂണും സിറിഞ്ചും ഉപയോഗിച്ചാണ് പ്രകടമാക്കിയത്. വീർപ്പിച്ച ചെറിയ ബലൂൺ സിറിഞ്ചിനുള്ളിൽ വച്ച് അമർത്തുന്പോളുണ്ടാകുന്ന മർദം കൊണ്ട് ബലൂൺ ചുരുങ്ങുന്നു. വലിക്കുന്പോൾ ബലൂൺ വലുതാകുന്നു.

ചക്കിക്കൊത്ത ചങ്കരനെ പ്ലാസ്റ്റിക് പാത്രം, വെള്ളം, ഗ്ലൗസ് എന്നിവയുപയോഗിച്ചു വിശദീകരിച്ചു. പകുതിയോളം വെള്ളം നിറച്ച രണ്ടു പ്ലാസ്റ്റിക് പാത്രങ്ങളിൽ ഗ്ലൗസ് ഘടിപ്പിച്ചിരിക്കുന്നു. ഇതിൽ ഒരു പാത്രം ഉയർത്തുന്പോൾ വെള്ളം മറ്റേതിലേക്കു നിറയുകയും അതിലെ ഗ്ലൗസ് വായു നിറഞ്ഞു വീർക്കുകയും ചെയ്യുന്നു. രക്തം ശേഖരിക്കുന്ന ബാഗും സ്കെയിലും ഉപയോഗിച്ചുള്ള ‘പടച്ചോനേ കാത്തോണേ’, സോഡ ഉപയോഗിച്ചുള്ള ‘ഒാടരുതമ്മാവാ ആളറിയാം’ തുടങ്ങിയവയും ശ്രദ്ധേയമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.