ഉറക്കമില്ലാത്തവർ
ഉറക്കമില്ലാത്തവർ
Saturday, December 10, 2022 12:46 AM IST
ഫാ. സിജോ കണ്ണന്പുഴ ഒഎം

ആരാണ് ഉറക്കം ആഗ്രഹിക്കാത്തവർ? ചിലർക്ക് ജീവിതത്തിൽ ഉറക്കം മാത്രമാണ് അനുഗ്രഹമായിട്ടുള്ളത്. പ്രദോഷത്തിനും പ്രഭാതത്തിനുമിടയിൽ വീണുകിട്ടുന്ന ആ മണിക്കൂറുകൾ മാത്രമാണ് അവർക്കു ശാന്തമാകാനും നിശബ്ദത പൂകാനും സ്വയാവബോധങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുമുള്ളത്.

പകൽ വെളിച്ചത്തിൽ അവർ അവരോടുതന്നെ യുദ്ധത്തിലാണല്ലോ. സ്വന്തം ജീവൻ നിലനിർത്താനും മറ്റുള്ളവരുടെ ജീവന് താങ്ങാകുവാനും സൂര്യശോഭയെ സാക്ഷിയാക്കി അവസാന തുള്ളി വിയർപ്പും വീഴ്ത്തി അവർ യുദ്ധഭൂമിയിലാണല്ലോ? എന്നിട്ടും നിദ്ര പോലും അവർക്ക് നഷ്ടപ്പെടുകയാണെങ്കിലോ? അങ്ങനെയും ഹതഭാഗ്യരായ മനുഷ്യരുണ്ട്.

ബെത്‌ലെ‌‌ഹേമിലെ മാലാഖ എന്തുകൊണ്ടാണ് ആട്ടിടയരെ അന്വേഷിച്ചിറങ്ങിയത് എന്നൊരു ചോദ്യമുണ്ട്? വേറെ ആരെയെല്ലാം ഈ മംഗളവാർത്ത അറിയിക്കാമായിരുന്നു. പറഞ്ഞതിന്‍റെ ഉൾപ്പൊരുളൊന്നും ഗ്രഹിക്കാത്ത, ഗ്രഹിച്ചാലും പ്രത്യേകിച്ച് ഒന്നും ചെയ്യാനാകാത്ത, മേച്ചിൽപ്പുറങ്ങളിൽ മാറിമാറി പായുന്ന ഈ പാവപ്പെട്ട മനുഷ്യർ എന്തുകൊണ്ടാണ് ദൈവത്തിന്‍റെ ദൃഷ്ടിയിൽ കൂടുതൽ പ്രിയപ്പെട്ടവരായത്?

ആ രാത്രിയുടെ തണുപ്പുള്ള യാമങ്ങളിലും ഉറങ്ങാതെ തങ്ങളുടെ ആടുകൾക്ക് കാവലിരുന്ന ഇടയർ, അവരുടെ ആടുകളോടുള്ള ആത്മാർഥതയുടെ പേരിൽ ദൈവത്തിന്‍റെ കണ്ണുകളിൽ വിലയുള്ളവരായി എന്നും നമുക്ക് ധ്യാനിക്കാം.

പകലിന്‍റെ മണിക്കൂറുകളിൽ ആടുകൾക്ക് പിന്നാലെ ഓടിയും മുറിവേറ്റതിനെ തോളിലേറ്റിയും, പുതിയ മേച്ചിൽപ്പുറങ്ങളെക്കുറിച്ച് വ്യാകുലപ്പെട്ടും വന്യമൃഗങ്ങളുമായി പോരാടിയും പ്രിയപ്പെട്ടവരെക്കുറിച്ച് ആകുലപ്പെട്ടുമെല്ലാം ദിവസം കഴിച്ചവർ സ്വാഭാവികമായും എവിടെയെങ്കിലും വീണുറങ്ങണമെന്നായിരിക്കാം ആഗ്രഹിക്കുക.


എന്നാൽ രാത്രിയും അവർക്ക് ഉറക്കം അന്യമാവുകയാണ്. രാത്രിയുടെ നിശബ്ദതയിൽ കടന്നുവരാൻ സാധ്യതയുള്ള കള്ളന്മാരും ഹിംസ്രജീവികളും അവരുടെ ഉറക്കം കെടുത്തുകയാണ്. അവർ രാത്രിയെ പകലാക്കുകയാണ്.

മനുഷ്യന്‍റെ ഏറ്റവും നിസാരമായവയിൽപ്പോലും കണ്ണുടയ്ക്കുന്നവനാണ് കർത്താവ്. ബെത്‌ലെഹേമിന്‍റെ ചുറ്റുവട്ടങ്ങളിൽ എത്രയോ ശ്രേഷ്ഠമായവരെ ദൈവത്തിനു കണ്ടെത്താമായിരുന്നു. അവരാരുടെയും അടുത്തേക്ക് ദൈവം മാലാഖയെ അയയ്ക്കുന്നില്ല. ഇന്നുവരെ ആരും വലുതെന്ന് കരുതാതിരുന്ന, ആരും ഗൗനിക്കാതിരുന്ന ഇടയന്മാരുടെ നിദ്രാവിഹീനങ്ങളായ രാത്രികൾക്ക് കർത്താവ് വില നൽകുകയാണ്.

നിയോഗങ്ങളുടെ ഗൗരവത്താൽ ഉറങ്ങാനാകാതെ രാത്രിയുടെ യാമങ്ങളിൽ പിതാവിനോട് ഏങ്ങലടിക്കുന്ന ക്രിസ്തു ജനിക്കുന്ന ഈ രാത്രിയിൽ ആടുകൾക്കുവേണ്ടി ഉറക്കമുപേക്ഷിച്ച ഇടയന്മാരെയല്ലാതെ ആരെയാണ് ആദ്യം ആ വാർത്ത അറിയിക്കേണ്ടത്? നീയും കടന്നുപോകുന്നത് നിദ്രാവിഹീനമായ അവസ്ഥകളിലൂടെയായിരിക്കും.

സാരമില്ല, ഉറക്കമേറെ നഷ്ടപ്പെട്ടവൻ നിന്‍റെ ചാരെയുണ്ട്. ദൈവമേല്പിച്ച നിയോഗം നിന്‍റെ ഉറക്കം കെടുത്തുന്നത് നീ ഇടയഹൃദയമുള്ളതുകൊണ്ടാണ്. ചുമലിൽ ദൈവമെടുത്തുവച്ചുതന്ന ചില ചുമടുകൾ നിന്‍റെ ഉറക്കത്തെ ബാധിക്കുന്നുണ്ടാകാം. സാരമില്ല, ഉറക്കമില്ലാത്തവർക്കാണ് അവൻ അവതരിച്ചുവെന്ന മൃദുസംഗീതം ആദ്യം കേൾക്കാനാകുക. നമുക്കാശ്വസിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.