ഗവർണറുടെ ചാൻസലർപദവി നീക്കാനുള്ള ബിൽ നിയമസഭയിൽ
ഗവർണറുടെ ചാൻസലർപദവി നീക്കാനുള്ള ബിൽ നിയമസഭയിൽ
Thursday, December 8, 2022 12:29 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ നീക്കുന്നതിനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു.

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നും നീക്കുന്നതിനെയല്ല പ്രതിപക്ഷം എതിർക്കുന്നതെന്നും മറിച്ച് പകരം ഒരുക്കുന്ന സംവിധാനത്തിലൂടെ സർവകലാശാലകളെ മാർക്സിസ്റ്റ് വത്കരിക്കാനുള്ള നീക്കത്തെയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ബിൽ അവതരണത്തിന് തടസവാദം ഉന്നയിച്ചുകൊണ്ട് പറഞ്ഞു.

പുതുതായി നിയമിക്കുന്ന ചാൻസലർക്ക് വേണ്ട മിനിമം യോഗ്യത എന്താണെന്നോ ചാൻസലർ നിയമനം മൂലം ഉണ്ടാകുന്ന സാന്പത്തികബാധ്യതകൾ സംബന്ധിച്ച കാര്യങ്ങളോ ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഇതു തട്ടിക്കൂട്ടിയ ബില്ലാണെന്നും ബിൽ നിലനില്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിന്‍റെ തടസവാദങ്ങൾ തള്ളി ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.

സംസ്ഥാനത്തെ 14 സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ നീക്കാനുള്ള ബിൽ മുഖ്യമന്ത്രിക്കു വേണ്ടി നിയമമന്ത്രി പി. രാജീവാണ് അവതരിപ്പിച്ചത്. ജസ്റ്റീസ് മദൻമോഹൻ പുഞ്ചി കമ്മീഷൻ റിപ്പോർട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ചാൻസലർ പദവിയിൽ മാറ്റം വരുത്തുന്നതെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് മന്ത്രി പി. രാജീവ് പറഞ്ഞു.

വിദ്യാഭ്യാസ വിചക്ഷണരെ സർവകലാശാല ചാൻസലർമാരായി നിയമിക്കാൻ ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ ശിപാർശയും പരിഗണിച്ചുവെന്ന് മന്ത്രി വിശദീകരിച്ചു. ചാൻസലറായി നിയമിക്കുന്നത് മുതൽ അഞ്ചു വർഷത്തേക്കായിരിക്കും കാലാവധി. അധിക കാലയളവിലേക്ക് പുനർനിയമനത്തിനും അർഹതയുണ്ട്.

ചട്ടങ്ങൾ ലംഘിച്ചാണ് ബില്ലെന്നും പുതിയ ബിൽ നടപ്പാക്കിയാൽ എല്ലാ സർവകലാശാലകളുടെയും പ്രോ ചാൻസലറായ മന്ത്രി, ചാൻസലറുടെ കീഴിലാകുന്ന സ്ഥിതിയുണ്ടാവുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.


ചാൻസലർ നിയമനത്തിന് വിദ്യാഭ്യാസ യോഗ്യത പറയുന്നില്ല. ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ പോലും ചാൻസലറാക്കാം. സർവകലാശാലകൾ സർക്കാരിന്‍റെ ഡിപ്പാർട്ട്മെന്‍റാകുമെന്നും ഇതു തട്ടിക്കൂട്ട് ബില്ലാണെന്നും അദ്ദേഹം ആരോപിച്ചു.

ബില്ലിനെ അനുകൂലിച്ച് കെ.കെ. ഷൈലജയും സജി ചെറിയാനും തടസവാദങ്ങൾ ഉന്നയിച്ച് രമേശ് ചെന്നിത്തല, പി.സി. വിഷ്ണുനാഥ്, ഡോ. മാത്യു കുഴൽ നാടൻ, ടി. സിദ്ദിഖ് എന്നിവരും പ്രസംഗിച്ചു.

ചാൻസലറുടെ ആസ്ഥാനം സർവകലാശാലയിൽ

ചാൻസലറുടെ ഓഫീസ് സർവകലാശാല ആസ്ഥാനത്തായിരിക്കും. ഓഫീസിലേക്കുള്ള ജീവനക്കാരെ സർവകലാശാല നൽകണം.

ചാൻസലർക്ക് സർക്കാരിന് രേഖാമൂലം അറിയിപ്പു നൽകി പദവി രാജിവയ്ക്കാം. സർക്കാർ സ്വീകരിക്കുന്നതു മുതൽ രാജി പ്രാബല്യത്തിൽ വരും. ഗുരുതര പെരുമാറ്റ ദൂഷ്യം ഉൾപ്പെടെയുള്ള ആരോപണങ്ങളിലോ മറ്റേതെങ്കിലും മതിയായ കാരണങ്ങളിൻമേലോ ഉത്തരവിലൂടെ ചാൻസലറെ സർക്കാരിന് പദവിയിൽനിന്നു നീക്കാമെന്നും വ്യവസ്ഥ ചെയ്യുന്നു.

ചാൻസലർക്കെതിരേ ആരോപണം ഉയർന്നാൽ സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോ ജഡ്ജി ആയിരുന്നയാൾ അന്വേഷണം നടത്തി തെളിയിക്കുന്ന സാഹചര്യത്തിലാണ് നടപടിക്ക് വ്യവസ്ഥ.

വിസി പദവിയിൽ താത്കാലിക ഒഴിവുണ്ടായാൽ ചാൻസലർ പ്രോ വൈസ്ചാൻസലർക്ക് ചുമതല നൽകണം. പിവിസിയുടെ അഭാവത്തിൽ മറ്റേതെങ്കിലും സർവകലാശാല വിസിക്ക് ചുമതല നൽകണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.