തെളിവില്ലെന്ന്; മുൻ മന്ത്രി സജി ചെറിയാന് എതിരേയുള്ള കേസ് അന്വേഷണം നിർത്തി
തെളിവില്ലെന്ന്; മുൻ മന്ത്രി സജി ചെറിയാന് എതിരേയുള്ള കേസ് അന്വേഷണം നിർത്തി
Monday, December 5, 2022 2:31 AM IST
തിരുവല്ല: മുന്‍ മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചു നടത്തിയതായി പറയുന്ന പ്രസംഗവുമായി ബന്ധപ്പെട്ട് തിരുവല്ല പോലീസ് എടുത്ത കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നു. മുന്‍ മന്ത്രി ഭരണഘടനയെ അധിക്ഷേപിച്ചു സംസാരിക്കുന്നതിനു തെളിവു ലഭിച്ചിട്ടില്ലെന്ന പേരിലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.

എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയല്‍ തിരുവല്ല ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കീഴ്‌വായ്പൂര് പോലീസ് കേസെടുത്തത്.

കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചതോടെയാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. മല്ലപ്പള്ളിയില്‍ സിപിഎം ഏരിയാ കമ്മിറ്റി കഴിഞ്ഞ ജൂലെെയിൽ‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുത്തു കൊണ്ട് മന്ത്രിയായിരുന്ന സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചു സംസാരിച്ചുവെന്നായിരുന്നു പരാതി. പ്രസംഗത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. പരാതിയും തുടരന്വേഷണവുമായതോടെ വീഡിയോ നീക്കം ചെയ്തിരുന്നു. പരിപാടിയുടെ വീഡിയോ പോലീസ് സിപിഎം നേതാക്കളോട് ആവശ്യപ്പെട്ടെങ്കിലും കൈവശമില്ലെന്ന മറുപടിയാണ് നല്‍കിയത്. യോഗത്തിലുണ്ടായിരുന്ന എംഎല്‍എമാരുടെയും സിപിഎം നേതാക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.


കേസില്‍ മൊഴി നല്‍കിയ കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസഫ് എം.പുതുശേരി പ്രസംഗത്തിന്‍റെ സിഡി ഹാജരാക്കിയെങ്കിലും ഇത് പൂര്‍ണമല്ലെന്നായിരുന്നു പോലീസ് നിലപാട്. തെളിവില്ലെന്ന പേരില്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് പരാതിക്കാരനു മറുപടി നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.