സുഗന്ധം പേറുന്നവൻ
സുഗന്ധം പേറുന്നവൻ
Monday, December 5, 2022 2:30 AM IST
ഫാ. സിജോ കണ്ണന്പുഴ ഒഎം
അവധിദിവസങ്ങളിൽ വ്യത്യസ്തമായ ഇടങ്ങളിലേക്കു നാമൊക്കെ യാത്ര പോകാറുണ്ട്. നദികളും വെള്ളച്ചാട്ടങ്ങളും കാണാൻ പോകുന്നവരുണ്ട്. മലകളും കുന്നുകളും ഇഷ്ടപ്പെടുന്നവരുണ്ട്. തീരങ്ങളും കടലുകളും സന്ദർശിക്കുന്നവരുണ്ട്. ചിലർക്കു ദീർഘദൂര യാത്രകൾ അതിൽതന്നെ ഒരു ലഹരിയാണ്. നാം ചെല്ലുന്ന ഇടങ്ങളിലെ മനോഹാരിതയും സൗന്ദര്യവും നമ്മെ ആകർഷിക്കുന്നു. മനസിനെയും ചിന്തയെയും തണുപ്പിക്കുന്നു. ആത്മാവിനെ കുളിർപ്പിക്കുന്നു. പ്രഭാതത്തിൽ നദിയിൽ കുളിച്ചുകയറിയ ബാലനെപ്പോലെ ഉന്മേഷവാന്മാരാകുന്നു. അതുകൊണ്ടല്ലേ സ്‌കൂളിൽ നിന്നും പള്ളിയിൽനിന്നുമൊക്കെ വിനോദയാത്രയ്ക്കു പോകുന്നതിന്‍റെ തലേ രാത്രി നീ ഉറങ്ങാനാകാതെ കിടന്നത്?

ചില മനുഷ്യരുണ്ട്. അവർ ചെല്ലുന്ന ഇടങ്ങളിലെല്ലാം ചുറ്റുമുള്ളവരെ അവർ തണുപ്പിക്കുന്നു. അവരുടെ സംസാരത്തിൽ കരുണയുടെ സംഗീതം അമൃതുപകരുന്നു. അവരുടെ സാമീപ്യം ഒരു സുഗന്ധംപോലെ ദൈവത്തെ ഓർമിപ്പിച്ചുകൊണ്ടിരിക്കും. അവർ കയറിച്ചെല്ലുന്നത് എത്ര അരോചകമായ ഇടമാണെങ്കിലും നിമിഷാർധങ്ങളിൽ അതൊരു ചെറുസ്വർഗമായി മാറിയിട്ടുണ്ടാകും. അങ്ങനെയുള്ള മനുഷ്യർ അതിവേഗം അപ്ര്യത്യക്ഷമാകുന്നു എന്നതാണ് നമ്മുടെ വാഴ്‌വിന്‍റെ നഷ്ടം.


ക്രിസ്തു കടന്നുചെന്ന ഇടങ്ങളൊന്നും അത്ര ഹൃദ്യമായിരുന്നില്ല. അവൻ പോയ വഴികൾ ശ്രദ്ധിച്ചിട്ടുണ്ടോ? ആരും അധികം കടന്നുചെല്ലാത്ത വഴികൾ. വിജാതീയരുടെ ഗ്രാമങ്ങൾ, മുക്കുവരുടെ തീരദേശങ്ങൾ, കുഷ്ഠരോഗികളും അന്ധരും കാത്തിരിക്കുന്ന വഴിയോരങ്ങൾ. അവൻ പഠിപ്പിച്ചത് ആരെയെന്നു ശ്രദ്ധിച്ചുവോ? ആരും പരിഗണിക്കാതിരിക്കുന്ന പാവങ്ങളെ, വിധവകളെ, ശിശുക്കളെ. അവനെ സമീപിച്ചിരുന്നവർ രോഗികളും പീഡിതരും ആശയറ്റവരും. അതെ, അവൻ അവൻ ആയിരുന്ന ഇടങ്ങളെ വാഴ്ത്തി വിശുദ്ധീകരിച്ചു. അവിടെയെല്ലാം ദൈവത്തിന്‍റെ പരിശുദ്ധ സുഗന്ധം നിറച്ചു.

കാലിത്തൊഴുത്ത് - അധികമാരും കടന്നുചെല്ലാത്ത ഇടം. ചാണകവും ഗോമൂത്രവും തളംകെട്ടി നിൽക്കുന്ന ഇടം. കൊതുകും ഈച്ചയും നിറഞ്ഞ ദുർഗന്ധവും തിങ്ങിയ സ്ഥലം. അടുത്തു ചെല്ലുമ്പോൾ വാലാട്ടി മറ്റുള്ളവരുടെമേൽ അഴുക്കു തെറിപ്പിക്കുന്ന കന്നുകാലികൾ. എന്നാൽ ഞാനും നീയുമിന്ന് 2000 വർഷങ്ങൾക്കിപ്പുറവും എല്ലാ വർഷവും ഒരു കാലിത്തൊഴുത്ത് ഒരുക്കുന്നുണ്ട്, പുൽക്കൂടെന്നപേരിൽ. ക്രിസ്തു അവന്‍റെ സാമീപ്യത്താൽ പോയ ഇടങ്ങളെയെല്ലാം വിശുദ്ധീകരിച്ചു. അവൻ അവിടെനിന്ന് ഇറങ്ങിപ്പോന്നിട്ടും ഇപ്പോഴും അവിടെ അവന്‍റെ സുഗന്ധമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.