രാജ്ഭവൻ വളയൽ: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർക്ക് ഷോകോസ് നോട്ടീസ്
രാജ്ഭവൻ വളയൽ: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർക്ക് ഷോകോസ് നോട്ടീസ്
Saturday, November 26, 2022 1:55 AM IST
തിരുവനന്തപുരം: ഗവർണർക്കെതിരേ എൽഡിഎഫ് സംഘടിപ്പിച്ച രാജ്ഭവൻ വളയൽ സമരത്തിൽ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ ഏഴ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് (ഷോകോസ്) നൽകാൻ ചീഫ് സെക്രട്ടറിയുടെ നിർദേശം.

രണ്ട് അഡീഷണൽ സെക്രട്ടറിമാർ അടക്കം പൊതുഭരണ- ധന വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരേ ലഭിച്ച പരാതിയിലാണു ചീഫ് സെക്രട്ടറിയുടെ നടപടി. ഇവർ ഏഴു പേരും സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനയുടെ നേതാക്കളാണ്.

ഇതു സംബന്ധിച്ച രാജ്ഭവന്‍റെ കത്ത് ലഭിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകാൻ ബന്ധപ്പെട്ട നിയമന അധികാരികൾക്ക് ചീഫ് സെക്രട്ടറി വി.പി. ജോയ് നിർദേശം നൽകുകയായിരുന്നു. പൊതുഭരണ- ധന വകുപ്പുകളിലെ സെക്രട്ടറിമാർ ഇവർക്കു നോട്ടീസ് അയയ്ക്കും. തുടർന്ന് ഇതു സംബന്ധിച്ച റിപ്പോർട്ട് ചീഫ് സെക്രട്ടറിക്കു കൈമാറും. ഇതു ലഭിക്കുന്ന മുറയ്ക്കു സ്വീകരിച്ച നടപടി ഉൾപ്പെടെ രാജ്ഭവനെ അറിയിക്കും.

സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്‌ട്രീയ പരിപാടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കെതിരേ സ്വീകരിച്ച നടപടി അറിയിക്കണമെന്നു ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി, ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു.


ബിജെപി ജില്ലാ പ്രസിഡന്‍റ് നൽകിയ പരാതിയിൽ അഡീഷണൽ സെക്രട്ടറിമാരായ പി.ഹണി, ഷൈനി, സെക്‌ഷൻ ഓഫീസർമാരായ ജി. ശിവകുമാർ, ഇ. നാസർ, കെ.എൻ. അശോക് കുമാർ, ഐ. കവിത, ഓഫീസ് അറ്റൻഡന്‍റ് കല്ലുവിള അജിത് എന്നിവരുടെ പേരുകളും ഫോട്ടോകളുമാണ് ഉൾപ്പെടുത്തിയിരുന്നത്.

ബിജെപി നേതാക്കൾ ഗവർണർക്കു പരാതി നൽകുന്നതിനു മുൻപ് ചീഫ് സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. ഗവർണർക്കു നൽകിയ പരാതി, അന്വേഷിച്ചു തുടർ നടപടി സ്വീകരിക്കാൻ നിർദേശിച്ച് ചീഫ് സെക്രട്ടറിക്കു കൈമാറി.

എന്തു നടപടി സ്വീകരിച്ചു എന്നാണ് രാജ്ഭവൻ ആരാഞ്ഞത്. ഗവർണർക്കെതിരേ കഴിഞ്ഞ 15ന് എൽഡിഎഫ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഉദ്ഘാടനം ചെയ്തത്. മാർച്ചിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് ആരോപണം ഉന്നയിച്ചത്. ഉദ്യോഗസ്ഥരുടെ പേരും മാർച്ചിൽ പങ്കെടുക്കുന്ന വീഡിയോയും ചിത്രങ്ങളും ഉൾപ്പെടെ ബിജെപി ജില്ലാ പ്രസിഡന്‍റ് വി.വി. രാജേഷ് ഗവർണർക്കു പരാതി നൽകുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.