മുൻ സൈനികൻ പെട്രോളൊഴിച്ച് കത്തിച്ച ദന്പതിമാർ മരിച്ചു
മുൻ സൈനികൻ പെട്രോളൊഴിച്ച്  കത്തിച്ച ദന്പതിമാർ മരിച്ചു
Sunday, October 2, 2022 1:09 AM IST
തിരുവനന്തപുരം: വൈരാഗ്യം മൂലം കിളിമാനൂരിൽ മുൻ സൈനികൻ പെട്രോൾ ഒഴിച്ച് കത്തിച്ച ദന്പതിമാർ മരിച്ചു. കിളിമാനൂർ മടവൂർ കൊച്ചാലുംമൂട് സ്വദേശിയും ഹോളോ ബ്രിക്സ് നിർമാണ യൂണിറ്റ് ഉടമയുമായ പ്രഭാകര കുറുപ്പ് (67), ഭാര്യ വിമലകുമാരി (60) എന്നിവരാണ് മരിച്ചത്. ഇവരെ ആക്രമിച്ച മുൻ സൈനികൻ ശശിധരൻനായർക്കും പൊള്ളലേറ്റു. രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.

മകന്‍റെ മരണവുമായി ബന്ധപ്പെട്ട വൈരാഗ്യം തീർക്കാനായി ശശിധരൻനായർ പെട്രോളുമായി പ്രഭാകര കുറുപ്പിന്‍റെ വീട്ടിലെത്തുകയും ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ചശേഷം പ്രഭാകരകുറുപ്പിന്‍റെയും വിമലകുമാരിയുടേയും ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു.


പ്രഭാകര കുറുപ്പ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിമലകുമാരിലെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്കുശേഷം മരിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ഉച്ച കഴിഞ്ഞ് സംസ്കരിക്കും.

മക്കൾ: ചിഞ്ചു.പി. കുറുപ്പ് ( കാർഷിക വികസന ബാങ്ക് കിളിമാനൂർ), അനിതാ പി. കുറുപ്പ് (ടീച്ചർ യുപി സ്കൂൾ, ചെറുവള്ളിമുക്ക്, ചിറയിൻകീഴ്). മരുമക്കൾ: ബിജുകുമാർ( കരവാരം ഗ്രാമ പഞ്ചായത്ത്), ശ്രീജിത് ( ഗൾഫ്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.