മുഖ്യമന്ത്രിയും സംഘവും ഇന്നു യൂറോപ്പിലേക്ക്
മുഖ്യമന്ത്രിയും സംഘവും  ഇന്നു യൂറോപ്പിലേക്ക്
Saturday, October 1, 2022 1:14 AM IST
തിരുവനന്തപുരം: രണ്ടാഴ്ച നീളുന്ന യൂറോപ്യൻ പര്യടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർ അടക്കമുള്ള സംഘവും ഇന്നു പുറപ്പെടും. സിപിഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള സെമിനാറിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം പങ്കെടുത്ത ശേഷം രാത്രിയോടെ പിണറായിയും സംഘവും യാത്ര തിരിക്കും.

ഡൽഹി വഴി ആദ്യം ഫിൻലൻഡിലേക്കാണു പോകുന്നത്. പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി.പി. ജോയ്, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ളവർ ഫിൻലൻഡ് സന്ദർശക സംഘത്തിലുണ്ടാകും.

സംസ്ഥാനത്തിന്‍റെ വിദ്യാഭ്യാസ- വ്യവസായ മേഖലകളുടെ പുരോഗതി ലക്ഷ്യമിട്ടുള്ള സന്ദർശനത്തിൽ നാലു യൂറോപ്യൻ രാജ്യങ്ങളാണു സന്ദർശിക്കുന്നതെന്നാണ് ഔദ്യോഗിക അറിയിപ്പ്. പ്രശസ്തമായ ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയെക്കുറിച്ച് പഠിക്കുന്നതിനാണ് സന്ദർശനം.

മുൻപ് കേരളം സന്ദർശിച്ച ഫിൻലൻഡ് വിദ്യാഭ്യാസമന്ത്രി ലീ ആൻഡേഴ്സണിന്‍റെ ക്ഷണപ്രകാരമാണു സന്ദർശനം. പ്രമുഖ ബഹുരാഷ്‌ട്രക്കന്പനികൾ, ഐടി കന്പനികൾ എന്നിവയും സന്ദർശിക്കുന്നുണ്ട്. ടൂറിസം, ആയുർവേദ മേഖലകളിലും കൂടിക്കാഴ്ചയുണ്ട്.


നോർവേ സന്ദർശനത്തിന്‍റെ പ്രധാന ലക്ഷ്യം മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുകയാണ്. നോർവീജിയൻ ജിയോടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച് ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതിക്ഷോഭ പ്രതിരോധ സാങ്കേതികവിദ്യകൾ പരിശോധിക്കും. ഇവിടെയെത്തുന്പോൾ മന്ത്രി പി. രാജീവും വി. അബ്ദുറഹ്‌മാനും സംഘത്തിനൊപ്പം ചേരും.

പിന്നീട് ഇംഗ്ലണ്ടും വെയ്ൽസും സന്ദർശിക്കും. വെയിൽസിലെ ആരോഗ്യമേഖലയെക്കുറിച്ചും ചർച്ചകളുണ്ടാകും. മന്ത്രി വീണാ ജോർജും ഇവിടെ മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ലണ്ടനിൽ ലോക കേരളസഭയുടെ പ്രാദേശിക യോഗം സംഘടിപ്പിക്കും. 150 പ്രവാസികൾ പങ്കെടുക്കും.

കേരളത്തിൽ ഗ്രാഫീൻ പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യുകെയിലെ വിവിധ യൂണിവേഴ്സിറ്റികൾ സന്ദർശിക്കും. പ്രാദേശിക വ്യവസായികളുമായി നിക്ഷേപസൗഹൃദ സംഗമം സംഘടിപ്പിക്കാനും ഉദ്ദേശ്യമുന്നുണ്ട്. ടൂറിസം, ആയുർവേദ മേഖലകൾക്ക് ഊന്നൽ നൽകിയുള്ള ചർച്ചകളും സംഘടിപ്പിക്കും. ലണ്ടനിലും മന്ത്രി പി. രാജീവ് സംഘത്തിലുണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.