ഓഫീസ് പൂട്ടാൻ തിടുക്കം വേണ്ട: പോലീസിനോട് മുഖ്യമന്ത്രി
ഓഫീസ് പൂട്ടാൻ തിടുക്കം വേണ്ട: പോലീസിനോട് മുഖ്യമന്ത്രി
Friday, September 30, 2022 2:42 AM IST
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് അടക്കമുള്ള നിരോധിത സംഘടനകളുടെ സംസ്ഥാനത്തെ മുഴുവൻ ഓഫീസുകളും അടച്ചുപൂട്ടാൻ കേന്ദ്രം നിർദേശിച്ചെങ്കിലും ഓഫീസുകൾ അടച്ചുപൂട്ടി മുദ്രവയ്ക്കുന്ന നടപടികൾ കരുതലോടെ മതിയെന്നു സംസ്ഥാന പോലീസിനു നിർദേശം.

നിരോധിത സംഘടനകളുടെ ഓഫീസുകൾ അടച്ചുപൂട്ടി മുദ്രവയ്ക്കുന്നത് അടക്കമുള്ള നടപടികൾ നിയമപരമായിരിക്കണമെന്നും അനാവശ്യ തിടുക്കം കാട്ടരുതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.

ജില്ലാ മജിസ്ട്രേറ്റുമാരായ കളക്ടർമാരുമായി ആലോചിച്ചു നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിയും നിർദേശിച്ചു. ക്രിമിനൽ കേസിൽ പ്രതികളായവരും വാറൻഡ് നിലവിലുള്ളവരുമായ പോപ്പുലർ ഫ്രണ്ട് നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്യാനും, മുൻപ് സംഘടന വിട്ടുപോയവരെയും അനുഭാവികളെയുമടക്കം തുടർച്ചയായി നിരീക്ഷണത്തിലാക്കാനും പോലീസ് മേധാവി നിർദേശിച്ചു.

പ്രശ്നക്കാരെ കരുതൽ തടങ്കലിലാക്കും. പോപ്പുലർ ഫ്രണ്ടിന്‍റെ പേരിൽ പോസ്റ്ററോ ബാനറോ ലഘുലേഖകളോ പുറത്തിറക്കുന്നവർക്കെതിരേയും മുദ്രാവാക്യം വിളിക്കുകയോ പ്രകടനം നടത്തുകയോ ചെയ്യുന്നവർക്കെതിരേയും യുഎപിഎ ചുമത്തി കേസെടുക്കും. ജാമ്യം നൽകാതെ ജയിലിലടയ്ക്കാവുന്ന വകുപ്പുകൾ ചുമത്തും.

പോപ്പുലർ ഫ്രണ്ട് അനുകൂല മുദ്രാവാക്യം വിളിച്ചതിന് കല്ലന്പലത്ത് രണ്ടുപേർക്കെതിരേയും ഇടുക്കി ബാലൻപിള്ള സിറ്റിയിൽ ഏഴു പേർക്കെതിരേയും ഇന്നലെ യുഎപിഎ ചുമത്തി കേസെടുത്തു.

സമൂഹമാധ്യമങ്ങൾ നിരന്തരം നിരീക്ഷിക്കാനും നിർദേശമുണ്ട്. വ്യാജ പ്രൊഫൈലുകളിലെ ആശയപ്രചാരണം കണ്ടെത്താൻ സൈബർ ഡോം, സൈബർ സെൽ എന്നിവയുടെ നേതൃത്വത്തിൽ സൈബർ പട്രോൾ കർശനമാക്കാനും ഡിജിപി നിർദേശിച്ചു.

സംഘടനയുടെയും നേതാക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകളോട് ആവശ്യപ്പെടാനും പോലീസിനു നിർദേശം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.