ബഫർ സോണ്‍: ഫീൽഡ്തല പരിശോധനയ്ക്ക് വിദഗ്ധ സമിതി രൂപീകരിച്ചു
ബഫർ സോണ്‍: ഫീൽഡ്തല പരിശോധനയ്ക്ക്  വിദഗ്ധ സമിതി രൂപീകരിച്ചു
Friday, September 30, 2022 2:42 AM IST
തിരുവനന്തപുരം: ബഫർ സോണ്‍ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ശേഖരിക്കുന്നതിനും ഫീൽഡ്തല പരിശോധനകൾ നടത്തുന്നതിനുമായി സംസ്ഥാന സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു.

വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ദൂരപരിധിയിൽ വരുന്ന സ്ഥാപനങ്ങൾ, വീടുകൾ, മറ്റു നിർമാണങ്ങൾ എന്നിവ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ശേഖരിക്കുന്നതിനും ഇതിനായി ഫീൽഡ് പരിശോധന നടത്തുന്നതിനുമായാണ് സമിതി രൂപീകരിച്ചതെന്നു വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. 2022 ജൂണ്‍ മൂന്നിലെ സുപ്രീംകോടതി വിധിയിലെ പരാമർശം അനുസരിച്ചാണ് വിദഗ്ധസമിതി രൂപീകരിച്ചത്.

ജസ്റ്റീസ് തോട്ടത്തിൽ രാധാകൃഷ്ണനാണ് സമിതി ചെയർമാൻ പരിസ്ഥിതി വകുപ്പിലെയും തദ്ദേശ സ്വയംഭരണ വകുപ്പിലെയും അഡീഷണൽ ചീഫ് സെക്രട്ടറിമാർ, വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മുൻ വനംവകുപ്പ് മേധാവി ജയിംസ് വർഗീസ് ഐഎഫ്‌എസ് എന്നിവരാണ് അംഗങ്ങൾ. ഈ സമിതിക്ക് സാങ്കേതിക സഹായം നൽകുന്നതിനായി സാങ്കേതിക വിദഗ്ധരുടെ സമിതിയും രൂപീകരിച്ചു.


കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോണ്‍മെന്‍റൽ സെന്‍റർ നേരത്തേ തയാറാക്കി സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തിയിരുന്നു. ഈ റിപ്പോർട്ട് ഉൾപ്പെടെ പരിശോധിച്ച് ആവശ്യമായ ഫീൽഡ് പരിശോധനയും നടത്തിയ ശേഷമാണ് അന്തിമറിപ്പോർട്ട് സുപ്രീംകോടതിക്ക് സമർപ്പിക്കുക.

ഒരു കിലോമീറ്റർ ബഫർ സോണ്‍ വരുന്ന മേഖലകളിലെ ജനസാന്ദ്രതയും ബഫർ സോണ്‍ നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും സുപ്രീംകോടതിയെ ധരിപ്പിക്കാൻ സമിതിയുടെ റിപ്പോർട്ട് ഉപയോഗപ്പെടുത്താൻ കഴിയുമെന്നു വനം മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.