വിദേശത്തെ വ്യാജതൊഴിൽ തട്ടിപ്പ്: സൂക്ഷിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
വിദേശത്തെ വ്യാജതൊഴിൽ തട്ടിപ്പ്: സൂക്ഷിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
Friday, September 30, 2022 12:35 AM IST
തിരുവനന്തപുരം: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ മറ്റു തരത്തിലൂടെയോ പ്രചരിക്കപ്പെടുന്ന ഐടി വൈദഗ്ധ്യം ആവശ്യമുള്ള വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്നു വിദേശ മന്ത്രാലയം മുന്നറിയിപ്പു നൽകി.

വിനോദസഞ്ചാര അഥവാ വിസിറ്റിംഗ് വീസയിൽ തൊഴിലിനായി യാത്ര ചെയ്യുന്നതിനു മുന്പ് വിദേശ തൊഴിൽദാതാവിനേക്കുറിച്ച് അതത് ഇന്ത്യൻ എംബസികളിൽ അന്വേഷിച്ച് ഉറപ്പു വരുത്തേണ്ടതും നാട്ടിലുള്ള റിക്രൂട്ടിംഗ് ഏജന്‍റ് അല്ലെങ്കിൽ കന്പനിയുടെ പൂർവകാല ചരിത്രംകൂടി അറിഞ്ഞതിന് ശേഷം മാത്രം ഓഫർ ലെറ്റർ സ്വീകരിക്കണമെന്ന് വിദേശകാര്യമന്ത്രാലയം നിർദേശിച്ചു.


സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെയും ദുബായ്, ഇന്ത്യ ആസ്ഥാനമായുള്ള ഏജന്‍റുമാർ വഴിയും തായ്‌ലൻഡിലെ ഡാറ്റ എൻട്രി ജോലികളിൽ അവസരം ലഭിക്കുന്നു എന്ന വ്യാജേനയാണ് ഇവർ ഐടി വൈദഗ്ധ്യമുള്ള യുവാക്കളെ ലക്ഷ്യമിടുന്നത്.

ഇരകളെ അനധികൃതമായി മ്യാൻമറിലേക്ക് അതിർത്തി കടത്തിക്കൊണ്ടുപോകുകയും തടവിലാക്കി കഠിനമായ സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.