ഞായറാഴ്ച സ്കൂളുകൾക്കു പ്രവൃത്തിദിനമാക്കാനുള്ള സർക്കാർ തീരുമാനം പ്രതിഷേധാര്‍ഹം: കെസിബിസി
ഞായറാഴ്ച സ്കൂളുകൾക്കു പ്രവൃത്തിദിനമാക്കാനുള്ള  സർക്കാർ തീരുമാനം പ്രതിഷേധാര്‍ഹം: കെസിബിസി
Thursday, September 29, 2022 1:19 AM IST
കൊച്ചി: ഗാന്ധിജയന്തിദിനമായ അടുത്ത ഞായറാഴ്ച സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രവൃത്തിദിനമാക്കിക്കൊണ്ടുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹമെന്നു കെസിബിസി.

ഒക്ടോബര്‍ രണ്ടിന് സംസ്ഥാന വ്യാപകമായി നിശ്ചയിച്ചിരിക്കുന്ന പരിപാടികള്‍ മറ്റു തീയതികളിലായി പുനഃക്രമീകരിക്കണമെന്നും പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

ക്രൈസ്തവര്‍ വളരെ പ്രാധാന്യം കല്‍പിക്കുകയും പ്രത്യേകമായി ആചരിക്കുകയും ചെയ്യുന്ന ദിവസമാണ് ഞായറാഴ്ച. അന്നേദിവസം ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയിരുന്ന മുന്‍കാലങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായി ഞായറാഴ്ചകളില്‍ നിര്‍ബന്ധിത പരിപാടികള്‍ നടപ്പാക്കുന്ന ശൈലി വര്‍ധിച്ചുവരുന്നുണ്ട്. ഇത്തരമൊരു പ്രവണതയോട് കേരള കത്തോലിക്കാ മെത്രാന്‍സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.

കഴിഞ്ഞ ജൂണ്‍ 30 ഞായറാഴ്ച കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രവൃത്തിദിനമായി നിശ്ചയിച്ചിരുന്നു. എല്ലാ വര്‍ഷവും ഓണത്തോടനുബന്ധിച്ച് രണ്ടാം ശനിയാഴ്ച നടത്തിയിരുന്ന വള്ളംകളി മത്സരം ഇത്തവണ ഒരു ഞായറാഴ്ചയാണ് നടത്തിയത്.

വിവിധ മത്സരപരീക്ഷകള്‍ക്കും മറ്റ് പരിപാടികള്‍ക്കും ഞായറാഴ്ച ദിവസങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന രീതിയും വര്‍ധിച്ചിരിക്കുകയാണെന്നും പത്രക്കുറിപ്പിൽ പറയുന്നു.

ബുദ്ധിമുട്ടുണ്ടാക്കുന്നത്: സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

കൊച്ചി: ഞായറാഴ്ചയാചരണം സഭയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്നതും ദൈവം നൽകിയ പത്ത് കൽപനകളുടെ അനുസരണത്തിന്‍റെ ഭാഗവുമാണെന്നും സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.


ഈ വർഷത്തെ ഗാന്ധിജയന്തി ആചരണത്തിന്‍റെ ഭാഗമായി ഞായറാഴ്ച ഒരു ലഹരി വിരുദ്ധ കാമ്പയിൻ നടത്താൻ വിദ്യാഭ്യാസ വകുപ്പ് അധികൃതർ തീരുമാനമെടുത്തതായും അറിയിപ്പ് നൽകിയതായും അറിയുന്നു. അന്നേദിവസം വിശ്വാസികൾക്ക് ദൈവാരാധനയിൽ സംബന്ധിക്കുകയും കുട്ടികൾക്ക് വിശ്വാസ പരിശീലനം നൽകുകയും ചെയ്യേണ്ടതുണ്ട്. അതിനാൽ പ്രസ്തുത പരിപാടി ബുദ്ധിമുട്ടുളവാക്കുന്നതാണ്.

ലഹരി വസ്തുക്കളുടെ ഉപയോഗം കുട്ടികളിലും യുവജനങ്ങളിലും വർധിച്ചു വരികയും നാട്ടിൽ ലഹരി മാഫിയ പിടിമുറുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും അനിവാര്യമാണ്. ഇവയ്ക്കായുള്ള പദ്ധതികൾ സർക്കാർ തലത്തിൽ ക്രമീകരിക്കപ്പെടുമ്പോൾ അവയോട് സർവാത്മനാ സഹകരിക്കാൻ സീറോ മലബാർ സഭ പ്രതിജ്ഞാബദ്ധമാണ്.

ഗാന്ധിജയന്തിയോട് അനുബന്ധിച്ച് സാധാരണയായി ഒരാഴ്ച നീളുന്ന സേവനവാരാചരണങ്ങൾ സംഘടിപ്പിക്കാറുള്ളതാണ്. അതിന്‍റെ ഭാഗമായി ഇപ്പോൾ നിർദേശിച്ചിരിക്കുന്ന ലഹരി വിരുദ്ധ കാമ്പയിൻ ഈ ആഴ്ചയിലെ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാവുന്നതാണ്. അപ്രകാരമുള്ള ഒരു ക്രമീകരണത്തോട് സഭയുടെ സഹകരണമുണ്ടാകുമെന്നും മാർ ആൻഡ്രൂസ് താഴത്ത് പ്രസ്താവനയിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.