സമരം നടത്തുന്ന ജീവനക്കാർക്കു കെഎസ്ആർടിസി ശന്പളം നൽകില്ല
സമരം നടത്തുന്ന ജീവനക്കാർക്കു കെഎസ്ആർടിസി ശന്പളം നൽകില്ല
Thursday, September 29, 2022 1:19 AM IST
തിരുവനന്തപുരം: സമരം നടത്തുന്ന ജീവനക്കാർക്കു ശന്പളം നൽകില്ലെന്നു കെഎസ്ആർടിസി മാനേജ്മെന്‍റ്. സിംഗിൾ ഡ്യൂട്ടി പരിഷ്കരണത്തിനെതിരായി കെഎസ്ആർടിസിയിലെ പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫ് ഒക്ടോബർ ഒന്നു മുതൽ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.

സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ ബാധകമാക്കും. ഒക്ടോബർ അഞ്ചിനു മുൻപായി സർക്കാർ സഹായത്തോടെ ശന്പളം നൽകാനാണ് നിലവിൽ മാനേജ്മെന്‍റ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ സമരത്തിൽ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്റ്റംബർ മാസത്തെ ശന്പളം നൽകില്ലെന്നും മാനേജ്മെന്‍റ് മുന്നറിയിപ്പു നൽകി.


മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ജീവനക്കാർക്ക് പുതിയ ഡ്യൂട്ടി സന്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ പരിശോധിച്ച് ആറു മാസത്തിനകം വേണ്ട മാറ്റം വരുത്താമെന്ന് ഉറപ്പ് നൽകിയതാണ്.

അന്ന് യോഗത്തിൽ പങ്കെടുത്ത് എല്ലാം സമ്മതിച്ചതിനുശേഷം പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് നോട്ടീസ് നൽകിയത് കെഎസ്ആർടിസിയിൽ ആത്മാർഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടും യാത്രക്കാരോടുമുള്ള വെല്ലുവിളിയാണെന്നും മാനേജ്മെന്‍റ് പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.