ശ്രീനാരായണ ഗുരു ഓപ്പണ്‍ സർവകലാശാല: പ്ലസ്ടു പാസായ രണ്ടുലക്ഷത്തോളം വിദ്യാർഥികൾ ആശങ്കയിൽ
Thursday, September 29, 2022 1:19 AM IST
തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സർവകലാശാല നിലവിൽ വന്നിട്ടു രണ്ടു വർഷമായെങ്കിലും സർവകലാശാലയ്ക്ക് സ്വന്തമായി എല്ലാ കോഴ്സുകളും ആരംഭിക്കുവാൻ അനുമതി ലഭിക്കാത്തതിനാൽ പ്ലസ്ടു പാസായവരും തുടർ പഠനത്തിന് പ്രവേശനം ലഭിക്കാത്തവരുമായ രണ്ടു ലക്ഷത്തോളം വിദ്യാർഥികൾ ആശങ്കയിൽ. പലരും അയൽ സംസ്ഥാനങ്ങളിലെ സർവകലാശാലകളിൽ പഠനം തുടരാനുള്ള തയാറെടുപ്പിലാണ്.

വിദൂരവിദ്യാഭ്യാസ കോഴ്സ് നിർത്തലാക്കിയതിനെ തുടർന്നു കേരളയിൽ നിയമിച്ചിരുന്ന 26 അധ്യാപകരെ ഓപ്പണ്‍ സർവകലാശാലയിലേക്കു മാറ്റി നിയമിക്കുന്നതനു പകരം അവരെ കേരള സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ അധികമായി നിലനിർത്തുകയായിരുന്നു. ഓപ്പണ്‍ യൂണിവേഴ്സിറ്റിയിൽ നേരിട്ട് നിയമനങ്ങൾ നടത്തുകയായിരുന്നു ലക്ഷ്യമെന്ന് നേരത്തെതന്നെ ആരോപണമുയർന്നിരുന്നു.

ഓപ്പണ്‍ യൂണിവേഴ്സിറ്റി നിലവിൽ വന്നതോടെ കേരള, കാലിക്കറ്റ്, കണ്ണൂർ, എംജി സർവകലാശാലകളുടെ വിദൂര പഠനവും, സമാന്തര പഠനവും നിർത്തലാക്കി. വളരെ കുറച്ച് വിദ്യാർഥികൾക്ക് താത്പര്യമുള്ള ഏഴു ഭാഷാ വിഷയങ്ങളിൽ മാത്രമാണ് ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് ഇപ്പോൾ അനുമതി ലഭിച്ചിട്ടുള്ളത്.


സ്ഥിരം അധ്യാപകരുൾപ്പടെയുള്ള സൗകര്യങ്ങളുടെ കുറവാണ് അനുമതി നിഷേധിക്കാൻ കാരണമെന്നാണ് വിവരം. കേരള സർവകലാശാലയിലെ വിദൂര വിദ്യാഭ്യാസ അധ്യാപകരെ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ ഓപ്പണ്‍ സർവകലാശാലയിൽ നിയമിച്ചിരുന്നുവെങ്കിൽ എല്ലാ കോഴ്സുകൾക്കും അനുമതിക്കുള്ള തടസം ഒഴിവാകുമായിരുന്നു.

ഈ സാഹചര്യത്തിൽ കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ സർവകലാശാകൾക്കു വിദൂര പഠനവും സമാന്തര പഠനവും സ്ഥിരമായി നടത്താനുള്ള അനുമതി അടിയന്തരമായി നൽകണമെന്നും കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം അധ്യാപകരെ വിദൂര വിദ്യാഭ്യാസ വകുപ്പിലേക്ക് തിരികെ മാറ്റി വിദൂര പഠനം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.