സഹകരണ ബാങ്കിലെ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവ്
സഹകരണ ബാങ്കിലെ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവ്
Wednesday, September 28, 2022 1:48 AM IST
കൊച്ചി: വലപ്പാട് സര്‍വീസ് സഹകരണ ബാങ്കിലെ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തൃശൂര്‍ വലപ്പാട് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിക്കെതിരേ പരാതി നല്‍കിയ സീനിയര്‍ ക്ലര്‍ക്കിനാണ് സംരക്ഷണം.

സെക്രട്ടറിയായ വി.ആര്‍. ബാബു 2010 മുതല്‍ നിരന്തരം ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. സംഭവത്തില്‍ ലോക്കല്‍ കംപ്ലയ്ന്‍റ്സ് കമ്മിറ്റി അന്വേഷണം നടത്തി. തുടര്‍ന്ന് വി.ആര്‍. ബാബുവിനെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തിയിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് വി.ആര്‍. ബാബു സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

ഹര്‍ജിയില്‍ പരാതിക്കാരിയും കക്ഷിയായിരുന്നു. പ്രതിയായ ബാബു രാഷ്‌ട്രീയ സ്വാധീനമുള്ളയാളാണെന്നായിരുന്നു പരാതിക്കാരിയുടെ പ്രധാനവാദം. ഇയാളിൽനിന്ന് തന്‍റെ ജീവനു ഭീഷണിയുണ്ടെന്നും പരാതിക്കാരി കോടതിയില്‍ ബോധിപ്പിച്ചു. സംഭവത്തില്‍ പ്രതിയായ മുന്‍ സെക്രട്ടറി വി.ആര്‍. ബാബുവിന് ഒപ്പമാണ് ഭരണസമിതി.


ഹൈക്കോടതിയില്‍ ലോക്കല്‍ കംപ്ലെയ്ന്‍റ്സ് കമ്മിറ്റി ബാബുവിനെതിരേ എടുത്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതിയും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഭരണസമിതിയെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു. തൊഴിലിടത്തില്‍ പീഡനമുണ്ടായാല്‍ പ്രതിക്കൊപ്പമാണോ ഭരണസമിതി നില്‍ക്കേണ്ടതെന്ന് കോടതി ഭരണസമിതിയോട് ചോദിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.