യാത്രികരെ ആക്രമിച്ച് കാർ തട്ടിയെടുത്ത സംഭവം: കുപ്രസിദ്ധ ക്രിമിനൽ പിടിയിൽ
Wednesday, September 28, 2022 12:29 AM IST
ചാലക്കുടി: ദേശീയപാതയിൽ യാത്രക്കാരെ മർദിച്ച് പുറത്തിറക്കി കാർ തട്ടിയെടുത്ത കേസിൽ കുപ്രസിദ്ധ ക്രിമിനൽ പിടിയിലായി. ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ആലുവ വെസ്റ്റ് ആലങ്ങാട് പള്ളത്ത് വീട്ടിൽ താരിസ് (32) പിടിയിലായത് . കൊലപാതകമടക്കമുള്ള ഒട്ടേറെ കേസുകൾ താരിസിന്‍റെ പേരിലുണ്ട്.

ഫെബ്രുവരി 19നാണ് കേസിന് ആധാരമായ സംഭവമുണ്ടായത്. കുഴൽപ്പണം കടത്തിക്കൊണ്ട ുപോകുന്നതാണെന്ന് സംശയിച്ച് അത് കൈവശപ്പെടുത്താനാണ് കാർ തട്ടിക്കൊണ്ടുപോയത്. മൂവാറ്റുപുഴ സ്വദേശികളാണ് കാറിൽ സഞ്ചരിച്ചിരുന്നത്.

ചാലക്കുടി പാലത്തിൽ വച്ച് മറ്റു വാഹനങ്ങളുപയോഗിച്ച് കാർതടഞ്ഞ ശേഷം യാത്രക്കാരെ ആക്രമിച്ച് വലിച്ചിറക്കി കാർ തട്ടിയെടുത്തു. മഹാരാഷ്‌ട്ര രജിസ്ട്രേഷൻ നന്പറുള്ള ചുവന്ന കാറിൽ എത്തിയ സംഘമാണ് ആക്രമിച്ച് കാർ തട്ടിയെടുത്തതെന്ന് പോലീസിന് മൊഴി നൽകിയിരുന്നു സംഭവം കണ്ടു അക്രമികളെ തടയാൻ ശ്രമിച്ച ലോറി ഡ്രൈവറെ സംഘം മർദിക്കാൻ ശ്രമിച്ചു. ലോറിയുടെ കണ്ണാടിയും സംഘം തകർത്തു. രണ്ടു മാസം മുന്പ് ഈ കേസിലെ പ്രതികളായ മൂന്നുപേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു.


കാപ്പ പ്രകാരം എറണാകുളം ജില്ലയിൽ പ്രവേശിക്കുന്നതിനു താരിസിന് വിലക്കുണ്ടായിരുന്നതിനാൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഒളിവിൽ കഴിയുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.