മട്ടന്നൂർ ജുമാ മസ്ജിദ് കേസ്: ലീഗ് നേതാവടക്കം മൂന്നു പേർ അറസ്റ്റിൽ
മട്ടന്നൂർ ജുമാ മസ്ജിദ് കേസ്: ലീഗ് നേതാവടക്കം മൂന്നു പേർ അറസ്റ്റിൽ
Tuesday, September 27, 2022 1:14 AM IST
മട്ടന്നൂർ: മട്ടന്നൂർ ജുമാ മസ്ജിദിന്‍റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന കേസിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മഹല്ല് കമ്മിറ്റി മുൻ ഭാരവാഹിയുമായ അബ്ദുറഹ്മാൻ കല്ലായി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ എട്ടു മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് മട്ടന്നൂർ മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്‍റ് അബ്ദുറഹ്മാൻ കല്ലായി, നിലവിലെ മഹല്ല് കമ്മിറ്റി പ്രസിഡന്‍റ് കോൺഗ്രസ് നേതാവ് എം.സി. കുഞ്ഞമ്മദ്, സെക്രട്ടറി യു. മഹറൂഫ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവർക്ക് തലശേരി സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

വഖഫ് ബോർഡിന്‍റെ അനുമതിയും ടെൻഡർ നടപടികളും കൂടാതെ മോസ്ക് പുനർനിർമാണം നടത്തിയതിൽ അഞ്ചു കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണു പരാതി. മോസ്കിന്‍റെ കെട്ടിടത്തിലെ മുറികൾ വാടകയ്ക്കു നൽകിയതിലും വൻതോതിൽ അഴിമതി നടത്തിയെന്നു പരാതിയുണ്ട്.


കമ്മിറ്റിയംഗമായ മട്ടന്നൂർ നിടുവോട്ടുംകുന്നിലെ എം.പി. ഷെമീറാണ് മട്ടന്നൂർ പോലീസിൽ പരാതി നൽകിയത്. അതേസമയം കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപണം തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്നും അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു.

കേസ് നിയമപരമായി നേരിടും. മട്ടന്നൂർ ജുമാ മസ്ജിദ് സന്ദർശിച്ച ഏതൊരാൾക്കും നിർമാണത്തിനു ചെലവായ തുകയെക്കുറിച്ചു ബോധ്യമാകും. കേസിലെ രാഷ്‌ട്രീയത്തെക്കുറിച്ച് പിന്നീടു പ്രതികരിക്കാമെന്നും അദ്ദേഹം മട്ടന്നൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.