ലോഗോസ് ബൈബിൾ ക്വിസ് ഇന്ന്
Sunday, September 25, 2022 1:22 AM IST
കൊച്ചി: കെസിബിസി ബൈബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 22-ാമത് ലോഗോസ് ബൈബിൾ ക്വിസ് ഇന്നു നടക്കും. ലോകത്തിലെ ഏറ്റവും വലിയ ക്വിസ് മത്സരമെന്നറിയപ്പെടുന്ന ലോഗോസ് ബൈബിൾ ക്വിസ് ഉച്ചയ്ക്കു രണ്ടു മുതല്‍ 3.30വരെയാണു നടക്കുക. 4.90 ലക്ഷം പേരാണ് ഇക്കുറി പരീക്ഷയിൽ പങ്കെടുക്കുന്നത്.

അരലക്ഷത്തിലധികം പേർ പരീക്ഷയെഴുതുന്ന എറണാകുളം -അങ്കമാലി അതിരൂപതയാണ് രജിസ്ട്രേഷനുകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ളതെന്നു കെസിബിസി ബൈബിൾ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട് അറിയിച്ചു. തൃശൂര്‍ അതിരൂപതയും പാലാ രൂപതയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിക്കുന്നത് കുറവിലങ്ങാട് മര്‍ത്താ മറിയം പള്ളിയും, രണ്ടാം സ്ഥാനത്ത് എഴുപുന്ന സെന്‍റ് റാഫേല്‍ പള്ളിയുമാണ്. ലോഗോസ് ക്വിസിന്‍റെ സെമിഫൈനല്‍ മത്സരങ്ങള്‍ നവംബര്‍ ആറിനു നടക്കും. ലോഗോസ് പ്രതിഭാമത്സരങ്ങള്‍ നവംബര്‍ 19,20 തിയതികളിൽ പാലാരിവട്ടം പിഒസിയിലാണ് നടത്തുന്നത്.


ലോഗോസ് ക്വിസിന് കെസിബിസി ബൈബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍, വൈസ് ചെയര്‍മാന്‍ ആന്‍റണി പാലിമറ്റം, സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്, ജോയിന്‍റ് സെക്രട്ടറി ജോസഫ് പന്തപ്ലാക്കല്‍, ട്രഷറര്‍ സിസ്റ്റർ ഐഡ ഇസബെല്ല എന്നിവര്‍ നേതൃത്വം നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.