പ്രിയ വർഗീസിന്‍റെ നിയമനത്തിൽ ക്രമക്കേട് നടന്നിട്ടില്ല: വിസി
പ്രിയ വർഗീസിന്‍റെ  നിയമനത്തിൽ ക്രമക്കേട്  നടന്നിട്ടില്ല: വിസി
Thursday, August 18, 2022 12:27 AM IST
കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രഫസറായി നിയമനം നൽകിയതിൽ ക്രമക്കേടുണ്ടായിട്ടില്ലെന്നു വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രിയയുടെ നിയമനവുമായി മുന്നോട്ടു പോകുകതന്നെ ചെയ്യും. രണ്ടു ദിവസത്തിനുള്ളില്‍ നിയമന ഉത്തരവ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി വെരിഫിക്കേഷൻ മാത്രമാണു ബാക്കിയുള്ളത്. അതു പൂർത്തിയായ ഉടൻ നിയമനം നടത്തും. എല്ലാം പരിശോധിച്ചതിനുശേഷമാണു പ്രിയയ്ക്ക് നിയമനം നൽകുന്നത്. പ്രിയയുടെ ഡാറ്റയെല്ലാം റെക്കോർഡ് ചെയ്തിട്ടുണ്ട്. ആർക്കും അതു പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.


റിസർച്ച് സ്കോർ കൂടിയതുകൊണ്ടു നിയമനം ലഭിക്കണമെന്നില്ലെന്നും 75 സ്കോർ ഉണ്ടോയെന്നു മാത്രമാണു പ്രധാനമായും നോക്കുകയെന്നും വിസി പറഞ്ഞു. പ്രിയയുടെ നിയമനത്തിനെതിരേ സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി പരാതി നൽകിയതിനെ തുടർന്ന് ചാൻസലർകൂടിയായ ഗവർണർ വിശദീകരണം തേടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.