നോവലിസ്റ്റ് നാരായന്‍ അന്തരിച്ചു
നോവലിസ്റ്റ് നാരായന്‍ അന്തരിച്ചു
Wednesday, August 17, 2022 1:58 AM IST
കൊച്ചി: ഗോത്രവര്‍ഗവിഭാഗത്തില്‍നിന്നുള്ള ആദ്യ നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ നാരായൻ (82) അന്തരിച്ചു. എളമക്കര പുതുക്കലവട്ടത്തെ വീട്ടില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അന്ത്യം.

കോവിഡ് ബാധിതനായിരുന്ന അദ്ദേഹത്തിന് ശ്വാസതടസം മൂര്‍ച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം ഇടപ്പള്ളി പൊതുശ്മശാനത്തില്‍ നടത്തി. ഭാര്യ: ലത. മക്കള്‍: രാജേശ്വരി, സിദ്ധാര്‍ഥകുമാര്‍, സന്തോഷ് നാരായൻ.

മലയര‍യ വിഭാഗത്തില്‍ ജനിച്ച നാരായൻ സ്വന്തംജനതയുടെ കഥകള്‍ പറഞ്ഞാണ് മലയാള സാഹിത്യത്തിലേക്കു നടന്നുകയറിയത്. പൊള്ളുന്ന ജീവിതാനുഭവങ്ങളുമായി "കൊച്ചരേത്തി’എന്ന ആദ്യനോവല്‍ 1998 ല്‍ പ്രസിദ്ധീകരിച്ചു. ഇതിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. ഈ നോവൽ പിന്നീട് വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും യൂണിവേഴ്സിറ്റികളില്‍ സാഹിത്യപഠനത്തിന്‍റെ ഭാഗമാവുകയും ചെയ്തു. കന്നഡ പതിപ്പ് 2015ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായി.‌‌


തൊടുപുഴ കുടയത്തൂരില്‍ 1940 ല്‍ രാമന്‍-കൊച്ചൂട്ടി ദമ്പതികളുടെ മകനായി ജനിച്ച നാരായണ്‍ തപാല്‍ വകുപ്പിൽ ഔദ്യോഗികജീവിതം ആരംഭിച്ചു. ആഴ്ചപ്പതിപ്പുകളില്‍ കഥകള്‍ എഴുതിക്കൊണ്ടായിരുന്നു രചനയുടെ തുടക്കം.

"ഇരുണ്ട കഥകള്‍' ഏറെ നിരൂപകപ്രശംസ പിടിച്ചുപറ്റി. ഊരാളിക്കുടി, ചെങ്ങാറും കൂട്ടാളും, വന്നല, ആരാണു തോൽക്കുന്നവർ, കൃഷ്ണനെല്ലിന്‍റെ ചോറ്, തോൽവികളുടെ തന്പുരാന്മാർ, ഈ വഴിയില്‍ ആളേറെ ഇല്ല തുടങ്ങിയ നോവലുകളും നാരായന്‍റെ തൂലികയില്‍ പിറന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.