മന്ത്രിമാർക്കായി 10 പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങുന്നു
മന്ത്രിമാർക്കായി 10 പുതിയ  ഇന്നോവ ക്രിസ്റ്റ വാങ്ങുന്നു
Sunday, August 14, 2022 1:05 AM IST
‌തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് മന്ത്രിമാർക്ക് പുതിയ ആഡംബര ഇന്നോവ ക്രിസ്റ്റ വാങ്ങുന്നു. ഇതിനായി 3.22 കോടി രൂപ അനുവദിച്ചു ടൂറിസം വകുപ്പ് ഉത്തരവ് ഇറക്കി. ഒരു ഇന്നോവ ക്രിസ്റ്റയുടെ വില 32.22 ലക്ഷം രൂപയാണ്. ഇത്തരത്തിൽ പത്ത് കാറുകൾ വാങ്ങുന്നതിനായി 3,22, 20,000 രൂപയാണ് അനുവദിച്ചത്.

മന്ത്രിമാർ അവർ ഉപയോഗിച്ചു വരുന്ന പഴയ വാഹനം ടൂറിസം വകുപ്പിന് തിരിച്ച് നൽകണം. മന്ത്രിമാർക്ക് വാഹനങ്ങൾ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റിയുടെ ഭാഗമായി വിനോദ സഞ്ചാര വകുപ്പിന്‍റെ നിലവിലുള്ള വാഹനങ്ങൾ അപര്യാപ്തമാണെന്നും അതുകൊണ്ട് പത്ത് വാഹനങ്ങൾ വാങ്ങിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാർക്ക് പത്തു പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാൻ തുക അനുവദിച്ചത്.


സാന്പത്തിക പ്രതിസന്ധി മൂലം ധനകാര്യ വകുപ്പ് പത്ത് വാഹനങ്ങൾ വാങ്ങുന്നതിനെ എതിർത്തിരുന്നു. നിലവിലുള്ള വാഹനങ്ങളുടെ ഉപയോഗം രേഖപ്പെടുത്തി ഫയൽ സമർപ്പിക്കാൻ ധന വകുപ്പ് ടൂറിസം വകുപ്പിനോടാവശ്യപ്പെട്ടിരുന്നു.

തുടർന്ന് മന്ത്രിമാർ സമർപ്പിച്ച ആവശ്യം കൂടി പരിഗണിച്ച് അഞ്ചു വാഹനങ്ങൾ വാങ്ങാനേ ധനവകുപ്പ് അനുമതി നൽകിയിരുന്നുള്ളൂ. എന്നാൽ, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ അനുവാദത്തോടെ പത്തു വാഹനങ്ങൾ വാങ്ങുന്നതിനുള്ള ഫയൽ മന്ത്രിസഭാ യോഗത്തിൽ വച്ച് തീരുമാനമെടുപ്പിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.