ഓർഡിനൻസുകൾക്ക് പകരം നിയമം: പ്രത്യേക സഭാ സമ്മേളനം
ഓർഡിനൻസുകൾക്ക്  പകരം നിയമം: പ്രത്യേക  സഭാ സമ്മേളനം
Thursday, August 11, 2022 1:43 AM IST
തിരുവനന്തപുരം: ഗവർണർ ഒപ്പിടാതെ ഓർഡിനൻസ് റദ്ദായതോടെ ലോകായുക്ത നിയമ ഭേദഗതി അടക്കമുള്ള ബില്ലുകളുമായി സർക്കാർ.

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ കേസുകൾ ലോകായുക്തയുടെ പരിഗണനയിലിരിക്കെ റദ്ദായ ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ കൊണ്ടുവരുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം അടിയന്തരമായി വിളിച്ചുചേർക്കാൻ ഗവർണറോടു ശിപാർശ ചെയ്യാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ശിപാർശ വൈകുന്നേരം രാജ്ഭവനു കൈമാറി. ഗവർണർക്ക് ഡിജിറ്റൽ ഫയലായി അയച്ച ശിപാർശയിൽ നിയമസഭാ സമ്മേളനത്തിന് തുടർന്ന് അംഗീകാരം നൽകുകയും ചെയ്തു.ഈ മാസം 22 മുതൽ സെപ്റ്റംബർ രണ്ടു വരെയാണു നിയമ നിർമാണത്തിനായി സഭാ സമ്മേളനം ചേരുക.


ഓർഡിനൻസുകൾ നിരന്തരം പുതുക്കി ഇറക്കുന്നതിലെ അസംതൃപ്തി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. എന്തുകൊണ്ടു നിയമസഭ വിളിച്ചു ചേർത്തു ബില്ലുകൾ പാസാക്കുന്നില്ലെന്ന വിമർശനം ഉയരുകയുമുണ്ടായി.

ലോകായുക്തയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ദുരുപയോഗം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലുള്ള തുടർനടപടികളും അന്തിമഘട്ടത്തിലേക്കു നീങ്ങുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.