മുഖ്യമന്ത്രിക്കെതിരേ വിമർശനമുയർത്തി സിപിഐ രാഷ്‌ട്രീയ റിപ്പോർട്ട്
മുഖ്യമന്ത്രിക്കെതിരേ വിമർശനമുയർത്തി സിപിഐ രാഷ്‌ട്രീയ റിപ്പോർട്ട്
Sunday, August 7, 2022 1:05 AM IST
പത്തനംതിട്ട: സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ വിമർശനമുയർത്തി സിപിഐയുടെ രാഷ്‌ട്രീയ റിപ്പോർട്ട്. സിപിഐ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ് ഇന്നലെ അവതരിപ്പിച്ച രാഷ്‌ട്രീയ റിപ്പോർട്ടിലാണ് മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമർശനമുള്ളത്.

കറുത്ത മാസ്കിനെപ്പോലും ഭയപ്പെടുകയും അസഹിഷ്ണുത കാട്ടുകയും ചെയ്യുന്ന സമീപനം ജനാധിപത്യ ഭരണാധികാരിക്കു യോജിച്ചതല്ലെന്നു റിപ്പോർട്ട് പറയുന്നു.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ ഉണ്ടായ ആക്ഷേപങ്ങളേക്കാൾ നാണിപ്പിക്കുന്നതാണ് എൽഡിഎഫ് സർക്കാരിനെതിരേ ഉയർന്ന ആരോപണങ്ങൾ പലതും. ഇതിന്‍റെ പഴി സിപിഐയും ഏൽക്കേണ്ടിവരുന്നു.

ഇടതുപക്ഷ മന്ത്രിസഭയെ മുഖ്യമന്ത്രിയുടെ പേരിൽ അറിയപ്പെടുന്ന സമീപനരീതി ശരിയല്ല. വൺമാൻഷോയാക്കി ഭരണത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനോടു യോജിക്കാനാകില്ല. സിപിഐയെ ഒരു ഘടകകക്ഷിയെന്ന നിലയിൽപോലും അംഗീകരിക്കാൻ പലപ്പോഴും സിപിഎമ്മിനാകുന്നില്ല.


പത്തനംതിട്ട ജില്ലയിലടക്കം ഇത്തരം പ്രശ്നങ്ങളുണ്ടെന്ന് രാഷ്‌ട്രീയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജില്ലയിൽ 35 സഹകരണ സംഘങ്ങൾ പ്രതിസന്ധിയിലാണ്. ഇവയ്ക്കെല്ലാം നേതൃത്വം നൽകുന്നതു സിപിഎമ്മാണ്. സിപിഐ സംസ്ഥാന സെക്രട്ടറി വിവാദ വിഷയങ്ങളിൽ സ്വീകരിക്കുന്ന മൗനത്തെയും പ്രതിനിധികൾ അപലപിച്ചു.

കെ-റെയിൽ പദ്ധതി ധാർഷ്ട്യത്തോടെയാണ് നടപ്പാക്കാൻ ശ്രമിച്ചത്. ഇതു ശബരിമല വിഷയം പോലെ സങ്കീർണമാക്കിയെന്നു റാന്നിയിൽനിന്നുള്ള പ്രതിനിധി വിമർശിച്ചു. പലയിടത്തും സിപിഎം കള്ളവോട്ടിലൂടെയാണ് സഹകരണ സംഘങ്ങൾ പിടിച്ചെടുക്കുന്നതെന്ന വിമർശനവും ഉയർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.