എകെജി സെന്‍റർ ആക്രമണം ആസൂത്രിതം: മുഖ്യമന്ത്രി
എകെജി സെന്‍റർ ആക്രമണം ആസൂത്രിതം: മുഖ്യമന്ത്രി
Tuesday, July 5, 2022 1:23 AM IST
തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്തരപ്രമേയ ചർച്ചയിൽ ഭരണ-പ്രതിപക്ഷങ്ങൾ ഏറ്റുമുട്ടി.

പ്രതിപക്ഷത്തിനെതിരേ രൂക്ഷവിമർശനവുമായി ഭരണപക്ഷം അണിനിരന്നപ്പോൾ പ്രതിപക്ഷവും വീറോടെ പോരാടി. എകെജി സെന്‍ററിനുനേരേ യുണ്ടായത് ആസൂത്രിതമായ ആക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര പ്രമേയത്തിനു മറുപടിയായി പറഞ്ഞു. പി.സി. വിഷ്ണുനാഥാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്.

സംഭവത്തിൽ പോലീസിനു വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ പരിശോധിക്കും. സംഭവത്തിൽ ഏതെങ്കിലും ഒരാളെ പിടികൂടാനല്ല ഉദ്ദേശിക്കുന്നത്. കുറ്റവാളിയെ പിടികൂടാനുള്ള വിശദമായ പരിശോധനയാണ് പോലീസ് നടത്തുന്നത്. കൃത്യമായി പ്രതിയിലേക്ക് എത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആക്രമണത്തെ അപലപിക്കാൻ പ്രതിപക്ഷം തയാറാകാത്തത് ആശ്ചര്യകരമായ കാര്യമാണ്. തെറ്റായ കാര്യങ്ങൾ സംഭവിച്ചാൽ സിപിഎം അതിനെ ന്യായീകരിക്കില്ല. രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചത് തെറ്റായ നടപടിയാണ്. അത് രഹസ്യമായി പറയുകയല്ല സിപിഎം ചെയ്തത്. സർക്കാർ ശക്തമായ നടപടി എടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


അക്രമിയുടെ ദൃശ്യം പതിയാത്തത് ആശ്ചര്യം: വി.ഡി. സതീശൻ

എകെജി സെന്‍ററിനു ചുറ്റുമുള്ള കാമറകളിലും സമീപത്തെ കടകളിലും വീടുകളിലും എഴുപതോളം കാമറകൾ ഉണ്ടായിരുന്നിട്ടും അവയിലും എകെജി സെന്‍റർ ആക്രമിച്ചവരുടെ ദൃശ്യം പതിയാത്തത് ആശ്ചര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്തു പ്രസംഗിച്ചു. പ്രതിപക്ഷം ഉന്നയിച്ച ഗൗരവതരമായ ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നൽകിയില്ല.

ആക്രമണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു കോണ്‍ഗ്രസ് പ്രവർത്തകനു ബന്ധമുണ്ടെന്നു പറയാൻ മുഖ്യമന്ത്രിക്കു കഴിഞ്ഞില്ല. കെപിസിസി ഓഫീസ് ആക്രമിച്ച പ്രതികളുടെ ചിത്രങ്ങൾ കൃത്യമായി പതിഞ്ഞെങ്കിലും ഒരാളെ പ്പോലും അറസ്റ്റ് ചെയ്യാൻ പോലീസ് ഇതുവരെ തയാറായിട്ടില്ലെന്നും സതീശൻ ചൂ ണ്ടിക്കാട്ടി.

എകെജി സെന്‍ററിനു താഴെയുള്ള കരിയിലയും കടലാസും കത്താതെ, മതിലിലെ മൂന്നു കല്ലുകൾമാത്രം ലക്ഷ്യം വച്ചുള്ള നാനോ ഭീകരാക്രമണമാണ് നടന്നതെന്ന് പ്രമേയാവതാരകനായ പി.സി. വിഷ്ണുനാഥ് പറഞ്ഞു. അടിയന്തരപ്രമേയ ചർച്ചയ്ക്കൊടുവിൽ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഉത്തരം നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം വാക്കൗട്ട് നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.