രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമണം പോലീസിനു വീഴ്ചയുണ്ടായെന്നു റിപ്പോർട്ട്
രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമണം പോലീസിനു  വീഴ്ചയുണ്ടായെന്നു റിപ്പോർട്ട്
Tuesday, July 5, 2022 1:23 AM IST
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപിഓഫീസിനു നേർക്കുള്ള എസ്എഫ്ഐ ആക്രമണം തടയുന്നതിൽ പോലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് എഡിജിപി മനോജ് ഏബ്രഹാമിന്‍റെ റിപ്പോർട്ട്. സംഭവദിവസം 12.30 ന് രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ചുണ്ടാകുമെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു.

എന്നാൽ 200ലധികം പ്രവർത്തകരെത്തിയപ്പോൾ തടയാനുണ്ടായിരുന്നത് കൽപ്പറ്റ ഡിവൈഎസ്പിയും 25 പോലീസുകാരും മാത്രമായിരുന്നു.

എസ്എച്ച്ഒ അവധിയിലായിരുന്നെന്നും എഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ബാരിക്കേഡ് വച്ച് എസ്എഫ്ഐ പ്രവർത്തകരെ പോലീസ് തടഞ്ഞില്ല. വാഴയുമായി അകത്തു കയറാനുള്ള എസ്എഫ്ഐ പ്രവർത്തകരുടെ നീക്കം അറിഞ്ഞിട്ടും നടപടിയുണ്ടായില്ല.


പ്രവർത്തകർ ഓഫീസിനുള്ളിൽ കയറി അക്രമം നടത്തിയിട്ടും പോലീസ് നടപടിയുണ്ടായത് ഏറെ വൈകിയാണെന്നും ആഭ്യന്തര വകുപ്പിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സസ്പെൻഷനിലായ കൽപ്പറ്റ ഡിവൈഎസ്പിക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ശിപാർശ സമർപ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.