ബിരുദ സർട്ടിഫിക്കറ്റുകൾ 15 ദിവസത്തിനകം വിദ്യാർഥികൾക്കു ലഭ്യമാക്കണം
Friday, July 1, 2022 1:14 AM IST
തിരുവനന്തപുരം: ബിരുദ പരീക്ഷാ സർട്ടിഫിക്കറ്റുകൾ ഫലം പ്രസിദ്ധീകരിച്ച് പരമാവധി 15 ദിവസത്തിനകം ലഭ്യമാക്കുന്നതിനു നടപടി കൈക്കൊള്ളണമെന്നു പരീക്ഷാ പരിഷ്കരണ കമ്മീഷന്‍റെ ശിപാർശ.

പരീക്ഷകൾ നടന്ന് ഒരുമാസത്തിനുള്ളിൽ ഫലപ്രഖ്യാപനം നടത്തണമെന്നും ബിരുദ ബിരുദാനന്തര പ്രവേശന നടപടികൾ ജൂലൈ മാസത്തോടെ പൂർത്തിയാക്കണമെന്നും എംജി സർവകലാശാല പ്രൊ-വൈസ് ചാൻസലർ പ്രഫ.സി.ടി അരവിന്ദകുമാർ ചെയർമാനായ കമ്മീഷൻ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കമ്മീഷന്‍റെ റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ ചുവടെ:

* അടുത്ത അധ്യയന വർഷം മുതൽ എല്ലാ സർവകലാശാലകളും പഠന ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ പദ്ധതിയാണു നടപ്പാക്കേണ്ടത്. പഠന വിഷയത്തിന്‍റെ വ്യാപ്തി, അവതരണം, ബോധന-പഠന തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളോടെ പാഠ്യപദ്ധതി പ്രസ്താവന സമഗ്രമായിരിക്കണം. പാഠ്യപദ്ധതിയും ചട്ടങ്ങളും അതതു സർവകലാശാല രൂപവത്കരിക്കണം. കാലക്രമേണ സിലബസും മൂല്യനിർണയ തന്ത്രങ്ങളും അതതു കോളജുകൾ വികസിപ്പിക്കണം. . എല്ലാ മൂല്യനിർണയ രീതികളും കോഴ്സിനും പ്രോഗ്രാമിനുമായി നിർദേശിച്ചിട്ടുള്ള പഠന ലക്ഷ്യങ്ങളെ ആശ്രയിച്ചിരിക്കും.

*അധ്യാപകർക്കു വിപുലമായ പരിശീലനം നൽകുന്നതിന് എല്ലാ സർവകലാശാലകളും പാഠ്യപദ്ധതി വികസന കേന്ദ്രം സ്ഥാപിക്കേണ്ടതാണ്.

*എല്ലാ സർവകലാശാലകളും ഏകീകൃത ഗ്രേഡിംഗ് പാറ്റേണ്‍ പിന്തുടരണം. എല്ലാ യുജി, പിജി പ്രോഗ്രാമുകൾക്കും യുജിസി നിർദേശിച്ചിട്ടുള്ള 10 പോയിന്‍റ് സ്കെയിൽ ഗ്രേഡിംഗ് അനുയോജ്യമാണ്. അതിനാൽ, എല്ലാ യുജി, പിജി പ്രോഗ്രാമുകൾക്കും യുജിസി ശിപാർശ ചെയ്യുന്ന ഡയറക്ട് ഗ്രേഡിംഗ് രീതി പിന്തുടരണം.

* പ്രവേശനത്തിനുള്ള കാര്യക്ഷമമായ സംവിധാനമാണെന്നു തെളിയിക്കപ്പെട്ട കേന്ദ്രീകൃത പ്രവേശന പ്രക്രിയയിലൂടെ എല്ലാ സർവകലാശാലകളും വിദ്യാർഥികളെ തെരഞ്ഞെടുക്കണം.

* സർവകലാശാലകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ദേശീയതലത്തിലുള്ള വിജ്ഞാപനത്തോടുകൂടിയ പ്രവേശന പരീക്ഷയിലൂടെ നടത്തണം. ഓരോ സർവകലാശാലയും പരസ്പര കൂടിയാലോചനകൾക്കു ശേഷം പ്രവേശന പരീക്ഷകളുടെ തീയതികൾ നിശ്ചയിക്കണം.


* സർവകലാശാലയിൽ പ്രവേശനം നേടുന്ന ഓരോ വിദ്യാർഥിക്കും ഒരു യുണീക്ക് സ്റ്റുഡന്‍റ് ഐഡി നൽകണം.

*എല്ലാ സർവകലാശാലകളും ഒരു സ്റ്റുഡന്‍റ് പോർട്ടൽ നടപ്പിലാക്കണം. വിദ്യാർഥിക്കു പഠന കാലയളവിൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും തയാറാക്കാനും പ്രാപ്തമാക്കുന്ന ഉപകരണങ്ങളും സേവനങ്ങളും ഉൾക്കൊള്ളിക്കണം. വിദ്യാർഥികളും സർവകലാശാലയും തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഫലപ്രദമായ മാർഗമായും പോർട്ടൽ പ്രവർത്തിക്കണം.

* ഇന്‍റേണൽ പരീക്ഷ അതതു കോളജുകളിൽ സമ്മേറ്റീവ്, ഫോർമേറ്റീവ് മൂല്യനിർണയ രീതിയിലൂടെ നടത്തണം.

* ക്ലാസ്റൂം ഹാജർ മൂല്യനിർണയ മാനദണ്ഡമാക്കേണ്ടതില്ല. അതിനാൽ ക്ലാസ് ഹാജരിനു വെയിറ്റേജ് നൽകുന്ന രീതി നിർത്തലാക്കണം.

*ഇന്‍റേണൽ അസസ്മെന്‍റിന്‍റെ ഫലം അവസാന സെമസ്റ്റർ പരീക്ഷ ആരംഭിക്കുന്നതിനു രണ്ടാഴ്ച മുന്പെങ്കിലും പ്രസിദ്ധീകരിക്കണം.

*ഇന്‍റേണൽ അസസ്മെന്‍റുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനു സർവകലാശാലകൾ ത്രിതല പരാതി പരിഹാര സംവിധാനം നടപ്പാക്കാം.

* മൂല്യനിർണയം അതത് പരീക്ഷാ കേന്ദ്രങ്ങളിൽത്തന്നെ നടത്തപ്പെടുന്ന എക്സ്റ്റേണൽ (എൻഡ് സെമസ്റ്റർ), ഇന്‍റേണൽ (തുടർച്ചയായ ഇന്‍റേണൽ അസസ്മെന്‍റ്) പരീക്ഷകൾ പതിവായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം സർവകലാശാലകൾ നടപ്പാക്കണം. ഇന്‍റേണൽ, എക്സ്റ്റേണൽ മാർക്കുകളിലെ വലിയ വ്യത്യാസം പരിശോധിക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തണം.

* ഇന്‍റേണൽ അസസ്മെന്‍റിൽ വിജയിക്കുന്നതിനു മിനിമം വ്യവസ്ഥ ചെയ്യുന്നില്ല.
എന്നാൽ അവസാന സെമസ്റ്റർ പരീക്ഷയിൽ വിജയിക്കുന്നതിനും കോഴ്സുകളിലെ (ഇന്‍റേണൽ & എക്സ്റ്റേണൽ പരീക്ഷകൾ ചേർന്ന) വിജയത്തിനും മിനിമം നിശ്ചയിക്കാം.

* പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സർവകലാശാല പ്രസിദ്ധീകരിക്കുന്ന അക്കഡേമിക് കലണ്ടറിന്‍റെ സ്ഥിരീകരണത്തിൽ ഓരോ അധ്യയന വർഷത്തിന്‍റെയും തുടക്കത്തിൽ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടർ കർശനമായി പാലിക്കണം.

* പ്രകൃതിക്ഷോഭംമൂലമല്ലാതെ പരീക്ഷകൾ മാറ്റിവയ്ക്കുന്നതു പൂർണമായും ഒഴിവാക്കണം, തുടങ്ങിയ അന്പതോളം നിർദേശങ്ങളാണു സർക്കാരിനു സമർപ്പിച്ചിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.