‘കുടിയൻ സാറി’ൽനിന്ന് ലഹരിവിരുദ്ധ പ്രചാരകനിലേക്ക്; മുഹമ്മദ് റസൽ സബർമതിയായ കഥ
‘കുടിയൻ സാറി’ൽനിന്ന്  ലഹരിവിരുദ്ധ പ്രചാരകനിലേക്ക്; മുഹമ്മദ് റസൽ  സബർമതിയായ കഥ
Sunday, June 26, 2022 12:18 AM IST
സെബി മാളിയേക്കൽ
ഒരുകാലത്ത് ‘കുടിയൻസാർ’ എന്നു വിളിച്ച് വിദ്യാർഥികൾ കളിയാക്കിയിരുന്ന മാഷ് ഇന്ന് മദ്യം ഉപേക്ഷിച്ചുവെന്നു മാത്രമല്ല, ലഹരിക്കെതിരേ സന്ധിയില്ലാ സമരം നടത്തുകയുമാണ്.

കോളജിൽ തുടങ്ങിയ ശീലം

പ്രീഡിഗ്രി പഠനകാലത്ത് കലാരംഗത്തു സജീവമായിരുന്ന മുഹമ്മദ് റസൽ എന്ന പയ്യന് അഭിനയത്തോടു വല്ലാത്ത അഭിനിവേശമായിരുന്നു, പ്രത്യേകിച്ച് നാടകത്തോട്. നാടകക്കളരിയിൽവച്ചാണ് മദ്യം ആദ്യമായി രുചിക്കുന്നത്. പിന്നീട് അതൊരു ശീലമായി. ഉയർന്ന വിദ്യാഭ്യാസ യോഗ്യതകൾ നേടിയെങ്കിലും മദ്യപാനശീലം തുടർന്നു.

ജോലിയൊന്നും ശരിയാകാഞ്ഞതിനാൽ ഗൾഫിൽ പോകാനിരിക്കെയാണ് 2003 ൽ യുപി അധ്യാപകരുടെ പിഎസ്‌സി റാങ്ക് ലിസ്റ്റ് വന്നത്. അങ്ങനെ കണിയാപുരം ഗവ. യുപി സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് വേലൂർ ഗവ. ഹൈസ്കൂളിലേക്കു സ്ഥലംമാറ്റം.

2004ൽ കല്യാണം. അഭിയനമോഹം മൂത്ത് ഭാര്യയുടെ സ്വർണമെല്ലാം വിറ്റ് സീരിയൽ നിർമിച്ചു. ദൂരദർശനിൽ സംപ്രേഷണം ചെയ്ത ‘ഗുണപാഠം’ സീരിയൽ സംവിധായകനുമായുണ്ടായ ഉടക്കിനെത്തുടർന്ന് ആറ് എപ്പിസോഡ് കഴിഞ്ഞപ്പോൾ നിന്നു. അതോടെ മുഴുക്കുടിയനായി. പിന്നീടുള്ള ഒരു പതിറ്റാണ്ട് കുട്ടികളുടെ മുന്നിൽ ‘കുടിയൻ സാർ’ എന്ന ലേബൽ. ഇതിനിടെ ഉള്ളൂർ ഗവ. യുപിയിലേക്കു സ്ഥലംമാറ്റം.

വഴിത്തിരിവ്

മെഡിക്കൽ കോളജിനു തൊട്ടടുത്തുള്ള ഈ സ്കൂളിൽ എട്ട് അധ്യാപകരും 12 വിദ്യാർഥികളും മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. അടച്ചുപൂട്ടൽ ഭീഷണിനേരിടുന്ന ഈ സ്കൂളിനെ ഉയർത്തിക്കൊണ്ടുവരണമെന്ന ആഗ്രഹം അധ്യാപകർ ഒന്നടങ്കം പ്രകടിപ്പിച്ചു. ശ്രീദേവി ടീച്ചറും പ്രിയ ടീച്ചറും പറഞ്ഞു: ‘മാഷ് വിചാരിച്ചാൽ നടക്കും. പക്ഷേ, ആദ്യം മാഷ്‌ടെ മദ്യപാനം നിർത്തണം. എന്നിട്ട് മാഷ് ഒന്നാഞ്ഞുപിടിച്ചാൽ എല്ലാ പ്രോജക്ടും വിജയിക്കും. ഞങ്ങളെല്ലാം ഒപ്പമുണ്ട്’. അന്നു നിർത്തി. അന്നുമുതൽ പേരും മാറ്റി, മുഹമ്മദ് റസൽ എന്നപേര് ഗാന്ധിജിയുടെ ആശ്രമത്തിന്‍റെ പേരുകൂടിയായ സബർമതി കൂടി ചേർത്ത് റസൽ സബർമതി എന്നാക്കി.(പലതവണ ഇദ്ദേഹം ഗാന്ധിജി യുടെ ആശ്രമം സന്ദർശിച്ചിട്ടുണ്ട്).

വീടുവീടാന്തരം കയറിയപ്പോൾ ബസുണ്ടെങ്കിൽ സ്കൂളിലേക്ക് കുട്ടികളെ വിടാമെന്നാണ് രക്ഷിതാക്കളുടെ ഓഫർ. സർക്കാർ സഹായം കിട്ടില്ലെന്ന് ഉറപ്പായപ്പോൾ അധ്യാപകർ തന്നെ മാലയും വളയുമെല്ലാം പണയംവച്ച് ഒരു മിനി ബസ് വാങ്ങി. ഡ്രൈവറെ വയ്ക്കാൻ പണമില്ലാത്തതിനാൽ ആ ജോലി റസൽ മാഷ് തന്നെ ഏറ്റെടുത്തു. പിറ്റേവർഷം കുട്ടികളുടെ എണ്ണം 12 ൽനിന്ന് 48 ലേക്ക്... പിന്നെ 55. ഇതറിഞ്ഞ അന്നത്തെ മന്ത്രി കടകംപിള്ളി സുരേന്ദ്രൻ പിന്നെ സ്കൂളിനു ബസും നൽകി.


ലഹരിവിരുദ്ധ പ്രചാരണം

മുരുക്കുന്പുഴയിലെ തയ്യൽക്കാരനായ സുഹൃത്ത് സുരേഷ് അമ്മൂസിന്‍റെ പ്രേരണയാലാണ് ഹൈക്കോടതി ജഡ്ജിയും വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായിരുന്ന ജസ്റ്റീസ് ഡി. ശ്രീദേവി രക്ഷാധികാരിയായി സംസ്ഥാന മദ്യവർജനസമിതി 2016 ൽ രൂപീകരിച്ചത്. ഇതിന്‍റെ പ്രഥമ സെക്രട്ടറിയായി. പ്രസിഡന്‍റ് റസീഫിനൊപ്പം ജസ്റ്റീസ് ശ്രീദേവിയുടെ ആഗ്രഹപ്രകാരം 101 സ്കൂളുകളിൽ ലഹരി വിരുദ്ധ പ്രഭാഷണം നടത്തി. സ്കൂളുകളിൽ ലഹരി വിരുദ്ധ ക്ലബുകൾ രൂപീകരിച്ചു. വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ജസ്റ്റീസ് ശ്രീദേവിയുടെ വിയോഗശേഷം മുൻ എംപി പന്ന്യൻ രവീന്ദ്രൻ രക്ഷാധികാരിയായി ഈ സമിതി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജസ്വലമായി തുടരുന്നു.

ലഹരിവിമുക്ത തലമുറ

ലഹരിവിമുക്ത തലമുറ സ്വപ്നം കാണുന്ന ഈ ആധ്യാപകൻ സ്കൂൾ വിദ്യാർഥികളിൽ ലഹരിക്കെതിരേ ബോധവത്കരണം നടത്തിയാലേ ഇതു സാധ്യമാകൂ എന്ന ഉറച്ച വിശ്വാസക്കാരനാണ്. അതിനാൽ കൈയും മെയ്യും മറന്ന് അഹോരാത്രം ഓടുകയാണ് ഇപ്പോൾ കണിയാപുരം ഗവ. സ്കൂളിൽ തിരിച്ചെത്തിയ ഇദ്ദേഹം.

തികഞ്ഞ ഗാന്ധിയനും ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ടുമെന്‍റിലെ റിട്ട. അഡീഷണൽ ഡയറക്ടറുമായിരുന്ന പരേതനായ ജമാൽ മുഹമ്മദിന്‍റെയും ഷെരീഫ ബീവിയുടെയും അഞ്ചുമക്കളിൽ ഇളയവനാണു റസൽ. കിളിമാനൂർ എസ്എസ്‌വി ശങ്കരവിദ്യാപീഠം എന്‍ജിനീയറിംഗ് കോളജിലെ അധ്യാപികയായ ഭാര്യ ഷ ഫീനയും ഹൈസ്കൂൾ വിദ്യാർഥികളായ അൽഫീന (പത്താം ക്ലാസ്)യും അലനും (എട്ടാം ക്ലാസ്) വാപ്പയുടെ ലഹരിവിരുദ്ധ ബോധവത്കരണത്തിനു കട്ട സപ്പോർട്ടുമായി കൂടെയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.