തൃശൂർ: ജനങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതലായി വേണ്ടത് മനുഷ്യത്വമാണെന്നും സർഗവാസനകളെ പോഷിപ്പിക്കുന്നതു വഴി ഉദ്യോഗസ്ഥരെ കൂടുതൽ മനുഷ്യത്വമുള്ളവരാക്കി മാറ്റാനാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന റവന്യൂ കലോത്സവം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ഗോപി, പെരുവനം കുട്ടൻമാരാർ, സത്യൻ അന്തിക്കാട്, വിദ്യാധരൻ, ഹരിശ്രീ അശോകൻ, ടി.ജി. രവി, ഐ.എം. വിജയൻ, ബി.കെ. ഹരിനാരായണൻ, എംഎൽഎമാർ, കളക്ടർ ഹരിത വി.കുമാർ, ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ ജെറോമിക് ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.
ഇന്ന് തേക്കിൻകാട് മൈതാനം, റീജണൽ തിയറ്റർ, ടൗൺ ഹാൾ, സിഎംഎസ് സ്കൂൾ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. രചനാ മത്സരങ്ങൾ സിഎംഎസ് സ്കൂളിൽ നടക്കും. മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ്, മാപ്പിളപ്പാട്ട്, ഒപ്പന, നാടകം, ഉപകരണ സംഗീതം എന്നിവയാണ് ഇന്നത്തെ പ്രധാന മത്സരങ്ങൾ. കലോത്സവം നാളെ സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.