ഇടവ ബഷീർ: ഗാനമേളകളിലെ നിത്യവസന്തം
ഇടവ ബഷീർ:  ഗാനമേളകളിലെ  നിത്യവസന്തം
Sunday, May 29, 2022 1:36 AM IST
ആലപ്പുഴ: പതിറ്റാണ്ടുകളായി സംഗീത പ്രേമികൾക്ക് ചിരപരിചിതനായ ഇടവ ബഷീർ ഒടുവിൽ പാടിക്കൊണ്ടിരിക്കെത്തന്നെ തന്‍റെ സംഗീത യാത്രയ്ക്ക് തിരശീലയിട്ടു. ഗാനമേളയ്ക്കിടെ കുഴഞ്ഞു വീണു മരിച്ച അദ്ദേഹം ഗാനമേളകൾക്ക് പുതിയ രൂപവും ശൈലിയും നല്കുന്നതിൽ പ്രമുഖ പങ്കു വഹിച്ച ഗായകനായിരുന്നു.

തിരുവനന്തപുരം ജില്ലയിലെ ഇടവ ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം കോടമ്പള്ളി ഗോപാലപിള്ള, രത്നാകരന്‍ ഭാഗവതര്‍, വെച്ചൂര്‍ ഹരിഹര സുബ്രഹ്മണ്യം തുടങ്ങിയവരുടെ പക്കല്‍ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. മ്യൂസിക് കോളേജില്‍ നിന്നും ഗാനഭൂഷണം പൂര്‍ത്തിയാക്കി. വര്‍ക്കലയില്‍ സംഗീതാലായ എന്ന ഒരു ഗാനമേള ട്രൂപ്പ് ആരംഭിച്ചു.

അക്കോര്‍ഡിയന്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഗാനമേളകളില്‍ ആദ്യമായി അവതരിപ്പിച്ചത് ബഷീറായിരുന്നു. യമഹയുടെ സിന്തസൈസര്‍, മിക്സര്‍, എക്കോ, റോളണ്ട് എന്ന കമ്പനിയുടെ സി ആര്‍ 78 കമ്പോസര്‍, ജുപ്പിറ്റര്‍ ഫോര്‍ എന്നിവയൊക്കെ ആദ്യമായി ഗാനമേള വേദികളില്‍ എത്തിച്ചത് ബഷീര്‍ ആയിരുന്നു. സിനിമാ പിന്നണിഗാനരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാൻ ബഷീറിനുകഴിഞ്ഞു. എസ്.ജാനകിക്കൊപ്പം പാടിയ’വീണ വായിക്കുമെന്‍ വിരല്‍ത്തുമ്പിലെ..’ എന്ന് തുടുങ്ങുന്ന ഗാനമാണ് ബഷീറിന്‍റെ ആദ്യ ചലച്ചിത്ര ഗാനം.


കെ.ജെ. ജോയിയുടെ സംഗീത സംവിധാനത്തില്‍ വാണി ജയറാമുമൊത്ത് പാടിയ "ആഴിത്തിരമാലകള്‍ അഴകിന്‍റെ മാലകള്‍’.. എന്ന ഗാനം അക്കാലത്തെ ഹിറ്റായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.