കള്ളവോട്ടിന് തൃക്കാക്കരയ്ക്ക് വരേണ്ട: പ്രതിപക്ഷനേതാവ്
കള്ളവോട്ടിന് തൃക്കാക്കരയ്ക്ക് വരേണ്ട: പ്രതിപക്ഷനേതാവ്
Sunday, May 29, 2022 12:58 AM IST
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ഇതുസംബന്ധിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും സതീശൻ പറഞ്ഞു.

ഏഴായിരത്തോളം പുതിയ വോട്ടുകള്‍ ചേർക്കാൻ യുഡിഎഫ് നൽകിയെങ്കിലും അതില്‍ മൂവായിരം മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുഡിഎഫിന്‍റെ ഭൂരിപക്ഷം കുറയ്ക്കാനുള്ള ശ്രമമാണു നടക്കുന്നത്. മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരുകള്‍ പ്രത്യേകമായി മാര്‍ക്ക് ചെയ്ത വോട്ടര്‍പട്ടിക യുഡിഎഫ് പോളിംഗ് ഏജന്‍റുമാരുടെ കൈവശമുണ്ട്. പോളിംഗ് ദിനത്തില്‍ ഇത് പ്രിസൈഡിംഗ് ഓഫീസര്‍ക്കു കൈമാറും.


കള്ളവോട്ടു ചെയ്യാനായി ഒരാളും തൃക്കാക്കരയിലേക്കു വരേണ്ട. വന്നാല്‍ ജയിലില്‍ പോകേണ്ടിവരും. കള്ളവോട്ട് ചേര്‍ക്കാന്‍ കൂട്ടുനിന്നാൽ ഉദ്യോഗസ്ഥർ പെന്‍ഷന്‍ വാങ്ങില്ല. അവരെ ജയിലില്‍ അടയ്ക്കാന്‍ സുപ്രീംകോടതി വരെ പോകേണ്ടി വന്നാലും പോകും. വോട്ടര്‍പട്ടികയില്‍ ക്രമക്കേടു നടത്തിയതിനു നടപടി നേരിട്ടയാളെ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറായി നിയമിച്ചെങ്കിലും യുഡിഎഫ് പരാതിയെ തുടര്‍ന്ന് സ്ഥലംമാറ്റേണ്ടി വന്നെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.