കർഷകർ ഉടമകളായി 31 കന്പനികൾ പ്രവർത്തനം തുടങ്ങുന്നു
കർഷകർ ഉടമകളായി 31 കന്പനികൾ പ്രവർത്തനം തുടങ്ങുന്നു
Friday, May 27, 2022 1:37 AM IST
വൈ.എസ്. ജയകുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കർഷകർ ഉടമകളായി 31 ഉത്പാദന കന്പനികൾ തുടങ്ങുന്നു. അംഗീകാരം ലഭിച്ച 45 കന്പനികളിൽ 31 എണ്ണം പ്രവർത്തനം തുടങ്ങാനുള്ള ഒരുക്കത്തിലാണ്.
കൃഷിവകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള സ്മാർ ഫാർമേഴ്സ് അഗ്രി ബിസിനസ് കണ്‍സോർഷ്യത്തിനു (എസ്എഫ്എസി) കീഴിലാണ് കന്പനികൾ തുടങ്ങുന്നത്.

തെക്കൻ കേരളത്തിൽ കൂടുതലും തേങ്ങ ഉത്പന്ന നിർമാണ കന്പനികളാണ്. കോട്ടയത്ത് റബർ, ഇടുക്കിയിൽ സുഗന്ധ വ്യഞ്ജനം, മലപ്പുറത്ത് വിവിധ ജാം ഉത്പന്നങ്ങൾ എന്നിവയുമായും മലപ്പുറത്ത് എടയൂർ സുലഭ മുളക് തിരൂരിൽ വെറ്റില എന്നിവയുമായും ബന്ധപ്പെട്ട കന്പനികളാണ് തുടങ്ങുന്നത്.

കർഷകന് കന്പനിയിൽ ചേരാൻ 2000 രൂപയുടെ ഓഹരിയെടുക്കണം. 10 മുതൽ 15 വരെ ഗ്രൂപ്പുകൾ അടങ്ങുന്നതാകും ഒരു കന്പനി. നാല് ബ്ലോക്കുവരെ ഉൾപ്പെടുന്ന മേഖലയിൽ ഒരു കന്പനി പ്രവർത്തിക്കും. കന്പനിക്ക് 10-ൽ കുറയാത്ത ഡയറക്ടർമാരുണ്ടാകും.


കന്പനികൾക്ക് എസ്എഫ്എസി വഴി മൂന്നു വർഷത്തേക്ക് 60 ലക്ഷം രൂപവരെ സർക്കാർ സഹായം നൽകും. കന്പനി സിഇഒയുടെ ശന്പളം ഇതിൽ ഉൾപ്പെടും. ഓഹരിമൂലധനത്തിന് ആനുപാതികമായി സർക്കാർ സഹായം നൽകും. 2000 രൂപയുടെ വീതം ഓഹരിയെടുത്ത് 250 അംഗങ്ങൾ ചേർന്ന് അഞ്ച് ലക്ഷം രൂപ സമാഹരിച്ചാൽ എസ്എഫ്എസി അഞ്ചു ലക്ഷം രൂപ നൽകും. മേൽനോട്ടത്തിനായി ജില്ലകളിൽ കൃഷി ഓഫീസർമാരും സംസ്ഥാന തല അവലോകന സമിതിയുമുണ്ടാകും.

അതേസമയം നാളീകേര വികസന ബോർഡിനു കീഴിൽ ആരംഭിച്ച 29 കന്പനികൾ സംസ്ഥാനത്ത് പ്രവർത്തന രഹിതമാണ്. 691301 തെങ്ങു കൃഷിക്കാർ ഓഹരിയെടുത്താണ് 7226 കർഷക കൂട്ടായ്മകൾ രൂപീകരിച്ചത്. കർഷകർക്ക് കോടിക്കണക്കിന് രൂപ നഷ്ടമായി. തകർന്ന നാളീകേര കന്പനികളുടെ അവസ്ഥ പുതിയ കന്പനികൾക്ക് ഉണ്ടാകാതിരിക്കാനുള്ള വിലയിരുത്തൽ നടത്തുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.