നല്ല തടി വിറകാക്കി കാണിച്ച് ലേലം; കോടികളുടെ നഷ്ടം
Thursday, May 26, 2022 1:56 AM IST
കോഴിക്കോട്: വനം വകുപ്പിൽ നല്ല തടി വിറകാക്കി കാണിച്ച് ലേലംചെയ്യുന്നതുവഴി കോടികളുടെ നഷ്ടം. കോഴിക്കോട്, മലപ്പുറം, വയനാട് തുടങ്ങി ആറു ഡിവിഷനുകളിലെ 27 ഡിപ്പോകൾ കേന്ദ്രീകരിച്ചു നടന്ന തടി ലേലത്തിലാണ് അഴിമതി നടന്നതായി കണ്ടെത്തിയിട്ടുള്ളത്.

ഫർണിച്ചർ ഉണ്ടാക്കാൻ പറ്റിയ തേക്ക്, ഈട്ടി, തുടങ്ങിയ മരങ്ങളാണു വിറകിന്‍റെ തരത്തിലേക്കു മാറ്റി ലേലം ചെയ്യുന്നത്. ഇതുമൂലം സർക്കാരിനു രണ്ടു തരത്തിലാണു നഷ്ടം വരുന്നതെന്നു ചൂണ്ടികാണിക്കപ്പെടുന്നു.

തടിയുടെ ഇനത്തിൽ കിട്ടേണ്ട യഥാർഥ വില കിട്ടുന്നില്ല എന്നതാണ് ഏറ്റവും പ്രാധനപ്പെട്ടത്. രണ്ടാമത് തടിക്ക് 18 ശതമാനം നികുതിയാണു ജിഎസ്ടിയിലുള്ളത്. അതു വിറകായി മാറുമ്പോൾ നികുതിയായി ഒന്നും സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തില്ല.

ഡിപ്പോകളിൽ നടക്കുന്ന ഈ പകൽക്കൊള്ളയുടെ വിവരങ്ങൾ വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ തന്നെ കോഴിക്കോട് ചരക്കുസേവന നികുതി വിഭാഗം ജോ. കമ്മീഷണറെ (ഇന്‍റലിജൻസ്) അറിയിച്ചതിനെത്തുടർന്ന് ഡിപ്പോകളിൽ പരിശോധന നടത്തുകയും വെട്ടിപ്പു കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് ജോയിന്‍റ് കമ്മീഷണറുടെ റിപ്പോർട്ട് പ്രകാരം ജിഎസ്ടി. കമ്മീഷണർ തടി തരംതിരിച്ചതിന്‍റെ മുഴുവൻ രേഖകളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴും രേഖകള്‍ നല്‍കിയിട്ടില്ല.


ജിഎസ്ടിയിൽ തടിത്തരങ്ങളെ നാലുവിഭാഗമായിട്ടാണു വേർതിരിച്ചിട്ടുള്ളത്. ആദ്യ മൂന്നു വിഭാഗങ്ങൾക്ക് 18 ശതമാനവും പിന്നെത്തേതിന് 5 ശതമാനം നികുതിയുമാണുള്ളത്. വിറകിനു ജിഎസ്ടി തീരെ ഇല്ല. ജിഎസ്ടി വരുന്നതിനു മുമ്പ് വാറ്റിന്‍റെ സമയത്തു വിറക് വില്പനയുടെ കണക്ക്, ഒരു ഡിപ്പോയിൽ മാത്രം 15 ലക്ഷത്തിൽ താഴെ ആയിരുന്നു. ജിഎസ്ടി വന്നതോടെ ഒരോ ഡിപ്പോയിലും വിറകിന്‍റെ വില്പന കുത്തനെ കൂടിയിട്ടുണ്ട്. ഇതിൽനിന്നുതന്നെ അഴിമതി വ്യക്തമാണെന്ന് ഇന്‍റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.