മതേതര അന്തരീക്ഷത്തെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടയണം: സിഎല്‍സി
Wednesday, May 25, 2022 2:18 AM IST
കൊച്ചി: കുഞ്ഞു മനസുകളില്‍ പോലും അന്യമതവിദ്വേഷത്തിന്‍റെ വിഷവിത്തുകള്‍ പാകുന്ന വര്‍ഗീയ സംഘടകളുടെ പ്രവര്‍ത്തനത്തിന്‍റെ തെളിവാണ് ആലപ്പുഴയില്‍ നടന്ന പ്രകടനത്തില്‍ ഒരു കുട്ടി വിളിക്കുന്ന കൊലവിളി മുദ്രാവാക്യമെന്നു സിഎല്‍സി സംസ്ഥാന സമിതി വിലയിരുത്തി.

സ്‌നേഹവും അനുകമ്പയും സമാധാനപരമായ സഹവര്‍ത്തിത്വവും പഠിക്കേണ്ട കൊച്ചു പ്രായത്തില്‍ അപര വിദ്വേഷം പഠിച്ചു വരുന്ന കുഞ്ഞുങ്ങള്‍ നാളെകളില്‍ നാടിന്‍റെ സമാധാനം ഇല്ലായ്മ ചെയ്യുന്നവരായി മാറുമെന്ന ആശങ്ക അതീവ ഗൗരവത്തോടെ കാണണം.

ഇതരമതസ്ഥര്‍ക്കെതിരേ കൊലവിളി മുഴക്കുന്ന മുദ്രാവാക്യങ്ങളിലൂടെ പ്രകോപനങ്ങള്‍ ഉണ്ടാകുകയും അതുവഴി പരസ്പര വിദ്വേഷം സൃഷ്ടിച്ച് നാട്ടില്‍ സമാധാനം തകര്‍ക്കുവാനുള്ള ഗൂഢ ശക്തികളാണ് ഇതിനു പിന്നിൽ. മതേതര കേരളത്തില്‍ പൊതുസമൂഹം ഏറെ ജാഗ്രതയോടെ പ്രതിരോധിക്കേണ്ട വിഷയമാണിത്.


ആ കുഞ്ഞിനെക്കൊണ്ട് ഇത് പറയിപ്പിച്ചവര്‍ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണം. രാജ്യ സുരക്ഷക്കും സംസ്ഥാനത്തിന്‍റെ ഭാവിക്കും അത്യന്തം ദോഷകരമായ ഇത്തരം ശക്തികള്‍ക്കെതിരേ സമൂഹ മനസാക്ഷി ഉയര്‍ന്നു വരണമെന്നും യോഗം വിലയിരുത്തി.

സംസ്ഥാന പ്രസിഡന്‍റ് ഷോബി കെ. പോള്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ഫ്രജോ വാഴപ്പിള്ളി പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ജെയിംസ് പഞ്ഞിക്കാരന്‍, ട്രഷറര്‍ ബിജില്‍ സി. ജോസഫ്, സൗത്ത് സോണ്‍ പ്രസിഡന്‍റ് വിനേഷ് കോളെങ്ങാടന്‍, സിജു തോമസ്, റീത്ത ദാസ്, ഡില്‍ജോ തരകന്‍, ഷീല ജോയ്, അനില്‍ പാലത്തിങ്കല്‍, ബിബിന്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.