136 വിദ്യാർഥികൾക്ക് പനി: കുസാറ്റിൽ പരീക്ഷകൾ മാറ്റി, ഹോസ്റ്റലുകൾ അടച്ചു
136 വിദ്യാർഥികൾക്ക് പനി: കുസാറ്റിൽ  പരീക്ഷകൾ മാറ്റി, ഹോസ്റ്റലുകൾ അടച്ചു
Tuesday, May 24, 2022 3:53 AM IST
കളമശേരി: വിദ്യാർഥികളിൽ വൈറൽ പനി പടർന്നതിനാൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഫൈനൽ സെമസ്റ്റർ ഒഴികെയുള്ള പരീക്ഷകൾ മാറ്റിവച്ചു. ക്ലാസുകൾ ഓൺലൈൻ ആക്കി. ഹോസ്റ്റലുകൾ 30 വരെ അടച്ചു. 31 വരെയുള്ള പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കൺട്രോളർ അറിയിച്ചു.

നിലവിൽ 136 പേരിലാണ് പനി കണ്ടെത്തിയത്. ചിലർക്ക് ശരീരവേദന, വയറിളക്കം, ഛർദി എന്നിവയുമുണ്ടായി. പനി റിപ്പോർട്ട് ചെയ്തതോടെ അഡീഷണൽ ഡിഎംഒയുടെ നേതൃത്വത്തിൽ കുസാറ്റിലെ 13 ഹോസ്റ്റലുകളിൽ പരിശോധന നടത്തിയിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹോസ്റ്റലുകളടച്ചതും പരീക്ഷകൾ മാറ്റിയതും. ആരും കിടത്തി ചികിത്സയിലില്ല.

ഹോസ്റ്റലിൽനിന്ന് ഇന്നലെത്തന്നെ ഒഴിയാനാണ് വിദ്യാർഥികളോട് ആവശ്യപ്പെട്ടത്. ഇന്നു വൈകിട്ട് അഞ്ചിന് മുമ്പ് എല്ലാവരും ഒഴിഞ്ഞിരിക്കണം. ഫൈനൽ സെമസ്റ്റർ പരീക്ഷ എഴുതുന്നവരെയും റിസർച്ച് സ്കോളേഴ്സിനെയും ഹോസ്റ്റലിൽ താമസിക്കാൻ അനുവദിക്കും. കുസാറ്റിൽ മൂന്ന് ദിവസമായി കലോത്സവം നടന്നിരുന്നു. ഈ സമയം വിദ്യാർഥികളിൽ ഭൂരിപക്ഷം പേരും മഴ നനഞ്ഞിരുന്നു. ഇതുമൂലമാകാം പനി പടിച്ചതെന്നും ആട്ടവും പാട്ടുമൊക്കെ ആയപ്പോൾ ശരീരവേദനയും വയറിളക്കവും ഉണ്ടായെന്നുമാണ് പരിശോധനാ ടീമിന്‍റെ നിഗമനം.


കളമശേരി നഗരസഭയിൽ വിവിധ വാർഡുകളിലായി അഞ്ച് മാസത്തിനിടെ 29 പേർക്കു ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും വിദ്യാർഥികൾക്ക് ഡെങ്കിപ്പനി അല്ലെന്നാണ് പ്രാഥമിക നിഗമനം. ഡെങ്കിപ്പനി ഇത്രവേഗം പകരില്ലെന്നാണ് വിലയിരുത്തൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.