സ്‌പെഷല്‍ കുടുംബശ്രീയുമായി ഡഫ് വിമന്‍സ് ഫോറം
സ്‌പെഷല്‍ കുടുംബശ്രീയുമായി  ഡഫ് വിമന്‍സ് ഫോറം
Friday, May 20, 2022 2:15 AM IST
കൊച്ചി: ബധിരവനിതകള്‍ അടക്കമുള്ള അംഗപരിമിതരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സ്‌പെഷല്‍ കുടുംബശ്രീകള്‍ക്ക് തുടക്കമിടാന്‍ ഡഫ് വിമന്‍സ് ഫോറം.

കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് ഫോറം തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് 30 പേരടങ്ങുന്ന നേതൃനിരയെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്കായി സംസ്ഥാനതലത്തില്‍ പരിശീലനം നൽകും. തുടര്‍ന്ന് ഈ നേതൃനിരയെ ഉപയോഗിച്ച് ബധിരവനിതകള്‍ അടക്കമുള്ള അംഗപരിമിതരെ ഉള്‍പ്പെടുത്തി ഓരോ പഞ്ചായത്തിലും പത്തുപേരടങ്ങുന്ന കുടുംബശ്രീ യൂണിറ്റുകള്‍ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

സംസ്ഥാനത്ത് ഇതിനായി കോര്‍പസ് ഫണ്ട് നിലവിലുണ്ട്. ഇതോടൊപ്പം കുറഞ്ഞ പലിശനിരക്കില്‍ വായ്പകളും ലഭ്യമാകും. സബ്‌സിഡിയും കൂടി ഉപയുക്തമാക്കി ഓരോ സ്‌പെഷല്‍ കുടുംബശ്രീയിലുള്‍പ്പെടുന്നവരുടെ അഭിരുചി കൂടി കണക്കിലെടുത്ത് സംരംഭങ്ങള്‍ ആരംഭിക്കുകയെന്നതാണ് ലക്ഷ്യമെന്ന് ഓള്‍ കേരള അസോസിയേഷന്‍ ഓഫ് ദ ഡഫ്(എകെഎഡി) ചെയര്‍മാന്‍ നിസാര്‍ ഇബ്രാഹിം പറഞ്ഞു.


എകെഎഡിയുടെ അനുബന്ധ സംഘടനയാണ് ഡഫ് വിമന്‍സ് ഫോറം. നിലവിലെ കുടുംബശ്രീകള്‍ വാര്‍ഡ് തലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വലിയ സംരംഭങ്ങളിലേക്കുള്ള വരവും ഇവരില്‍നിന്നു കാര്യമായുണ്ടായിട്ടില്ല. അതില്‍നിന്നു വ്യത്യസ്തമായി സ്‌പെഷല്‍ കുടുംബശ്രീയിലൂടെ സ്ഥിരവരുമാനം ലഭ്യമാകുന്ന തരത്തില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ലക്ഷ്യം. ഓരോ പഞ്ചായത്തിലും ഓരോന്ന് എന്ന കണക്കില്‍ ആരംഭിക്കാനാണ് പദ്ധതിയിടുന്നതെന്നും നിസാര്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.