സുധാകരന്‍റെ പരാമര്‍ശം: തൃക്കാക്കരയില്‍ രാഷ്ട്രീയ ആയുധമാക്കി എല്‍ഡിഎഫ്
സുധാകരന്‍റെ പരാമര്‍ശം: തൃക്കാക്കരയില്‍ രാഷ്ട്രീയ ആയുധമാക്കി എല്‍ഡിഎഫ്
Thursday, May 19, 2022 2:08 AM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ കഴിഞ്ഞദിവസം നടത്തിയ വിവാദ പരാമര്‍ശം തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമാക്കി ഇടതുപക്ഷം. സുധാകരനെതിരേ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജൻ, മന്ത്രി പി. രാജീവ്, പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, പി.സി. ചാക്കോ ഉള്‍പ്പെടെയുള്ള പ്രമുഖനേതാക്കൾ പ്രതികരണവുമായി രംഗത്തെത്തി.

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച സുധാകരന്‍ കേരള ജനതയെതന്നെയാണ് അപമാനിച്ചതെന്നും തൃക്കാക്കരയിലെ ജനങ്ങള്‍ ഉപതെരഞ്ഞെടുപ്പില്‍ ഇതിനോടു പ്രതികരിക്കുമെന്നുമാണ് എല്‍ഡിഎഫ് പ്രചാരണം. വിഷയം സജീവമാക്കിനിര്‍ത്താൻ തൃക്കാക്കരയിലെ മുഴുവന്‍ ബൂത്തുകളിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനുള്ള നീക്കവുമുണ്ട്. ‌


ഇതു തിരിച്ചറിഞ്ഞ് വിവാദം അവസാനിപ്പിക്കാന്‍ സുധാകരന്‍തന്നെ രംഗത്തുവന്നു. പരാമര്‍ശം മുഖ്യമന്ത്രിക്കു വിഷമമുണ്ടാക്കിയെങ്കില്‍ പിന്‍വലിക്കുന്നുവെന്നാണ് ഇതേക്കുറിച്ച് സുധാകരന്‍ പ്രതികരിച്ചത്.

അടുത്തയിടെ തൃക്കാക്കര മണ്ഡലം കണ്‍വന്‍ഷന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. തൃക്കാക്കരയിലെ ജനങ്ങള്‍ക്കുപറ്റിയ അബദ്ധം തിരുത്താനുള്ള സൗഭാഗ്യമാണ് കൈവന്നിരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമാര്‍ശം. ഇതിനെതിരേ യുഡിഎഫ് സ്ഥാനാര്‍ഥിയും പ്രമുഖനേതാക്കളും രംഗത്തുവന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.