ദിലീപ് ഫോണ്‍ മാറ്റിയത് ഗൂഢാലോചനയുടെ തെളിവെന്നു പ്രോസിക്യൂഷന്‍
ദിലീപ് ഫോണ്‍ മാറ്റിയത് ഗൂഢാലോചനയുടെ തെളിവെന്നു  പ്രോസിക്യൂഷന്‍
Saturday, January 29, 2022 1:16 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍ പുറത്തു വന്നയുടന്‍ ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ ഫോണ്‍ മാറ്റിയത് ഗൂഢാലോചനയുടെ തെളിവാണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. 

വ്യക്തിപരമായതും ഭാര്യയുമായും അഭിഭാഷകരുമായും സംസാരിച്ചതടക്കമുള്ള സ്വകാര്യവും നിര്‍ണായകവുമായ വിവരങ്ങളും ഫോണിലുണ്ടെന്നും ഇതു നല്‍കാന്‍ നിര്‍ബന്ധിക്കുന്നത് സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും ദിലീപിന്‍റെ അഭിഭാഷകനും വാദിച്ചു.

ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണ്‍ വിട്ടുകിട്ടാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ വാദങ്ങള്‍ ഉയര്‍ന്നത്. ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍തന്നെ ഫോണുകള്‍ കൈമാറണമെന്നും ഇതില്‍ ഭയക്കുന്നതെന്തിനാണെന്നും കോടതി വാക്കാല്‍ ചോദിച്ചു. ഫോണില്‍നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് അന്വേഷണ സംഘം കെട്ടുകഥകളുണ്ടാക്കുന്നതു തടയാനാണ് ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയതെന്നു ദിലീപിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.

കഴിഞ്ഞ ഏപ്രിലില്‍ ബാലചന്ദ്രകുമാര്‍ വിളിച്ചതും ഭീഷണിപ്പെടുത്തിയതുമൊക്കെ ഇതിലുണ്ട്. ഇവയൊക്കെ അന്വേഷണ സംഘം നശിപ്പിക്കും. പ്രതിയോട് തെളിവ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കാന്‍ അന്വേഷണ സംഘത്തിനു കഴിയില്ല.

സുപ്രീം കോടതി വിധികള്‍ക്കു വിരുദ്ധമാണത്. നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഭാര്യയുടെ സന്ദേശങ്ങളും കോളുകളും അന്വേഷണ സംഘം പുറത്തു വിട്ടിരുന്നു. കേസില്‍ കോടതി വിചാരണയല്ല, മാധ്യമ വിചാരണയാണു നേരിടുന്നത്. വളരെ വിചിത്രമായ ഈ വിചാരണയില്‍ ഇവയൊക്കെ ചര്‍ച്ചയാകും.

അതേസമയം ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. ഫോണുകള്‍ കണ്ടെടുക്കാന്‍ അന്വേഷണ സംഘത്തിന് അധികാരവും കഴിവുമുണ്ട്. പ്രതികള്‍ക്ക് കോടതിയുടെ സംരക്ഷണമുള്ളതിനാലാണ് ഉപഹര്‍ജി നല്‍കിയത്. ഫോണിലെ രേഖകള്‍ പരിശോധനയുടെ പേരില്‍ നശിപ്പിക്കപ്പെട്ടാല്‍ ഗൂഢാലോചന തെളിയിക്കാനാവില്ല.


2017-18 കാലത്ത് പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ നിര്‍ണായക തെളിവാണ്. അന്വേഷണ സംഘത്തെ അപായപ്പെടുത്തുമെന്ന് പറഞ്ഞത് ശാപവാക്കാണെന്ന് പ്രതികള്‍ പറയുന്നു. ഇതിനു തുടര്‍ച്ചയായി എന്തു നടന്നെന്ന് അന്വേഷിക്കേണ്ടതുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ ഇതില്‍ നിര്‍ണായകമാണ്. കോടതി നല്‍കിയിട്ടുള്ള സംരക്ഷണം നീക്കിയാല്‍ ഫോണുകള്‍ കണ്ടെടുത്താന്‍ കഴിയുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ദിലീപ് ഉപയോഗിച്ചിരുന്ന ആപ്പിള്‍, വിവോ കമ്പനികളുടെ നാലു ഫോണുകളും സഹോദരന്‍ അനൂപിന്‍റെ രണ്ടു ഫോണുകളും സുരാജിന്‍റെ ഒരു ഫോണുമാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

ഇന്നലെ രാവിലെ 11ന് ഉപഹര്‍ജി നല്‍കിയ പ്രോസിക്യൂഷന്‍ ഇന്നലെ ഉച്ചയ്ക്കുതന്നെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ദിലീപിന്‍റെ അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ള തൃശൂരില്‍ മറ്റൊരു കേസിലായിരുന്നതിനാല്‍ അദ്ദേഹത്തിന്‍റെ അസോസിയേറ്റ്‌സിലെ മറ്റൊരു അഭിഭാഷകനാണ് ഹാജരായത്. വാദം ഇന്നു തുടരും.

ഇന്നു പ്രത്യേക സിറ്റിംഗ്

കൊച്ചി: ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ഫോണുകള്‍ വിട്ടുകിട്ടാന്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഉപഹര്‍ജി ഇന്നു രാവിലെ വീണ്ടും പരിഗണിക്കും.

കോടതിക്ക് ഇന്ന് അവധി ദിവസമാണെങ്കിലും പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജസ്റ്റീസ് പി. ഗോപിനാഥ് ഹർജി പരിഗണിക്കുന്നത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ദിലീപിന്‍റെ കേസിൽ സിംഗിള്‍ ബെഞ്ച് പ്രത്യേക സിറ്റിംഗ് നടത്തി വാദം കേള്‍ക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.