വിയ്യൂർ ജയിലിൽ കോവിഡ് ബാധിച്ച് തടവുകാരൻ മരിച്ചു
വിയ്യൂർ ജയിലിൽ കോവിഡ് ബാധിച്ച്  തടവുകാരൻ മരിച്ചു
Sunday, January 23, 2022 1:30 AM IST
വിയ്യൂർ: ജില്ലാ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ആൾ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. തൃശൂർ പൂത്തോൾ പോട്ടയിൽ അറയ്ക്കൽ വിട്ടിൽ രാധാകൃഷണന്‍റെ മകൻ സന്തോഷ്(44) ആണ് മരിച്ചത്.

ഭാര്യ നൽകിയ പരാതിയെത്തുടർന്ന് ജില്ലാ കുടുംബക്കോ ടതിയാണ് ഇയാളെ നാലുമാസത്തെ തടവിനു ശിക്ഷിച്ചത്. ഈമാസം 14നാണ് ജയിലിലെത്തിയത്. ജയിലിൽ എത്തുന്ന തടവുകാർക്ക് ആദ്യആഴ്ച ക്വാറന്‍റൈനിൽ കഴിയുന്നതിനുള്ള സിഎഫ്എൽടിസി വാർഡിലായിരുന്നു. അവിടെ ക്വാറന്‍റൈനിൽ ഇരിക്കെ വയറുവേദനയും ഛർദിയും ഉണ്ടായതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.


എന്നാൽ, കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് അന്നുതന്നെ ക്വാറന്‍റൈനിൽ ഇരിക്കാൻവേണ്ടി ജയിലിലേക്കു മാറ്റി. പിന്നീട് വയറുവേദന രൂക്ഷമായതിനെത്തുടർന്നു വീണ്ടും മെഡിക്കൽ കോളജിലേക്കു മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയ്ക്കു മരണം സംഭവിക്കുകയായിരുന്നു. യഥാർഥ മരണകാരണം പോസ്റ്റുമോർട്ടത്തിനുശേഷം മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ.
വിയ്യൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. നിലവിൽ വിയ്യൂരിലെ ജില്ലാ ജയിലിൽ ഏഴുപേർ കോവിഡ് ബാധിതരാണ്. 12 പേർ സമ്പർക്കത്തിൽപ്പെട്ട് ക്വാറന്‍റൈനിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.