സെറിഫെഡില്‍ തൊഴില്‍ കുംഭകോണം: അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
സെറിഫെഡില്‍  തൊഴില്‍ കുംഭകോണം: അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
Sunday, January 23, 2022 1:30 AM IST
കൊച്ചി: കേരള സ്റ്റേറ്റ് സെറികള്‍ച്ചര്‍ കോ-ഓപറേറ്റീവ് അപെക്സ് സൊസൈറ്റിയില്‍ (സെറിഫെഡ്) മുന്നൂറോളം ജീവനക്കാരെ നിയമിച്ചതും ഇവരില്‍ 271 പേരെ പിന്നീട് സര്‍ക്കാര്‍ സര്‍വീസിലും കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിലും മാറ്റിനിയമിച്ചതും ഏറ്റവും വലിയ തൊഴില്‍കുംഭകോണങ്ങളിലൊന്നാണെന്ന് ഹൈക്കോടതി. സെറിഫെഡിന്‍റെ തകര്‍ച്ചയ്ക്കു കാരണമായ ഈ തൊഴില്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തി ഉചിതമായ നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

സെറിഫെഡിന്‍റെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സെറിഫെഡ് ഉള്‍പ്പെടെ നല്‍കിയ ഒരുകൂട്ടം ഹര്‍ജികളിൽ ജസ്റ്റീസ് എന്‍. നഗരേഷിന്‍റേതാണ് തീരുമാനം. സെറിഫെഡ് പുനരുജ്ജീവിപ്പിക്കേണ്ടതില്ലെന്ന 2017 ലെ സര്‍ക്കാര്‍ ഉത്തരവും ഇതിനായി ഫണ്ട് നല്‍കേണ്ടെന്ന 2020 ലെ ഉത്തരവും റദ്ദാക്കി. ചീഫ് സെക്രട്ടറി 2017 ല്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ച മൂന്നംഗ സമിതിയിലേക്ക് സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്, സെറിഫെഡ്, ഹാന്‍ഡ് ലൂം ആന്‍ഡ് ടെക്‌സ്‌റ്റൈല്‍സ് ഡയറക്ടറും അംഗങ്ങളെ നിര്‍ദേശിക്കണം.

ഈ സമിതി സെറിഫെഡ് പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യതകള്‍, പട്ടുനൂല്‍പുഴു കൃഷി, നെയ്ത്ത് തുടങ്ങിയ കാര്യങ്ങളില്‍ നാലുമാസത്തിനകം വിശദമായ പദ്ധതി തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കണം. തുടര്‍ന്ന് രണ്ടുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കണമെന്നും വിധിയില്‍ പറയുന്നു.


സഹകരണ നിയമപ്രകാരമുള്ള സ്റ്റാഫ് പാറ്റേണ്‍ പോലുമില്ലാതെയാണ് നിയമനം നടന്നത്. രാഷ്‌ട്രീയ, ഭരണതലത്തില്‍ ഇതിനു സംരക്ഷണം ലഭിച്ചു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡും വന്‍ തുക സെറിഫെഡിന് പട്ടുനൂല്‍കൃഷി വികസനത്തിനു നല്‍കിയത് അനധികൃതമായി നിയമനം ലഭിച്ചവര്‍ക്ക് ശമ്പളം നല്‍കാന്‍ വിനിയോഗിച്ചു. സെറിഫെഡ് ലിക്വിഡേറ്റ് ചെയ്യാനുള്ള തീരുമാനം പോലും അനധികൃത നിയമനം ലഭിച്ചവരെ മറ്റു വകുപ്പുകളിലേക്ക് മാറ്റാനായിരുന്നു. നിയമനങ്ങളെ ഹര്‍ജിക്കാരാരും ചോദ്യം ചെയ്തിരുന്നില്ലെന്നതും ഹൈക്കോടതി ചൂണ്ടിക്കാട്ടി.


സെറിഫെഡിനെ തകര്‍ത്തത് ദുര്‍ഭരണം

കൊച്ചി: സെറിഫെഡിനെ തകര്‍ത്തത് ആറുമാസത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ഡയറക്ടര്‍ ബോര്‍ഡ് ദീര്‍ഘകാലം തുടര്‍ന്നു നടത്തിയ ദുര്‍ഭരണമാണെന്ന് ഹൈക്കോടതി. ഈ ഡയറക്ടര്‍ ബോര്‍ഡ് താലൂക്ക് തലത്തില്‍ സെറികള്‍ച്ചര്‍ സംഘങ്ങളെ അഫിലിയേറ്റ് ചെയ്യാന്‍ നടപടി സ്വീകരിച്ചില്ലെന്നും ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ജസ്റ്റീസ് എന്‍. നഗരേഷിന്‍റെ വിധിയില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.