കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനു മുന്നില്‍ രേഖകള്‍ കീറിയെറിഞ്ഞ് വനിതാ സംരംഭക; അടിയന്തര ഇടപെടലുമായി മന്ത്രി പി. രാജീവ്
Saturday, January 22, 2022 1:33 AM IST
കൊച്ചി: ഉദ്യോഗസ്ഥന്‍ കൈക്കൂലി ചോദിച്ചെന്ന വനിതാസംരംഭകയുടെ ആരോപണം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതോടെ, അടിയന്തര ഇടപെടലുമായി വ്യവസായ മന്ത്രി പി. രാജീവ്. 13 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തി സ്വയംതൊഴിലിനു ശ്രമിച്ച മിനി ആല്‍ബിക്കാണ് ഉദ്യോഗസ്ഥരില്‍നിന്ന് ദുരനുഭവം നേരിട്ടത്. വാര്‍ത്ത പുറത്തുവന്നതോടെ മിനിയെ ബന്ധപ്പെട്ട മന്ത്രി, രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ രേഖകളെല്ലാം ശരിയാക്കി നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്കി.

വീടിനോടു ചേര്‍ന്നു ഫ്‌ളവര്‍മില്‍ സ്ഥാപിക്കാനായി സർക്കാർ ഓഫീസുകളില്‍ ഒന്നരമാസം കയറിയിറങ്ങിയിട്ടും മിനിക്ക് ആവശ്യമായ രേഖകള്‍ ശരിയായി കിട്ടിയില്ല. അതിനിടെ കൊച്ചി കോര്‍പറേഷന്‍റെ പള്ളുരുത്തി മേഖലാ ഓഫീസിലെ ഉദ്യോഗസ്ഥൻ കൈക്കൂലിയും ആവശ്യപ്പെട്ടു.

കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനു മുന്നില്‍ രേഖകള്‍ കീറിയെറിഞ്ഞ മിനി, കഴിഞ്ഞ 18ന് ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. സംഭവമറിഞ്ഞ ഉടന്‍ വിജിലന്‍സ് ഉദ്യോഗസ്ഥർ മിനിയെ ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ആവശ്യപ്പെടുകയും വീട്ടിലെത്തി മൊഴിയെടുക്കുകയും ചെയ്തു.

മിനിയോട് ഫോണിൽ സംസാരിച്ച മന്ത്രി രാജീവ് ഇനി കോര്‍പറേഷനിലോ മറ്റു സ്ഥാപനങ്ങളിലോ കയറിയിറങ്ങേണ്ടെന്നും പേപ്പറുകള്‍ ശരിയാക്കാനായി നിർദേശം നൽകിയെന്നും അറിയിക്കുകയായിരുന്നു.


കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എ. ശ്രീജിത്തിനെയും പതിനേഴാം ഡിവിഷന്‍ കൗണ്‍സിലര്‍ സി.എന്‍. രഞ്ജിത്തിനെയും പ്ലാന്‍ വരയ്ക്കാനും മറ്റും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചതായി മിനി പറഞ്ഞു.

ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം

കൊച്ചി: വനിതാസംരംഭകയിൽനിന്നു കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യാനും ഓഫീസ് മര്യാദകള്‍ക്ക് നിരക്കാത്ത നിലയില്‍ പ്രവര്‍ത്തിച്ച മറ്റൊരു ജീവനക്കാരനെ സെക്ഷനില്‍നിന്നു മാറ്റി ഉത്തരവിറക്കാനും കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മേയര്‍ എം. അനില്‍കുമാര്‍.

അഡീഷണല്‍ സെക്രട്ടറിയുടെ ചുമതലയുളള ഡെപ്യൂട്ടി സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ഈ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.