കൈറ്റ് വിക്ടേഴ്സില്‍ ജനുവരി 21 മുതല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്കു പുതിയ സമയക്രമം
കൈറ്റ് വിക്ടേഴ്സില്‍ ജനുവരി 21 മുതല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്കു പുതിയ സമയക്രമം
Wednesday, January 19, 2022 1:20 AM IST
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് 21 മുതലുള്ള പുതിയ സമയക്രമം കേരള ഇന്‍ഫ്രാസ്ട്രചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പ്രസിദ്ധീകരിച്ചു.

ഓരോ ക്ലാസും കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്നത് അടുത്ത ദിവസം രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ മറ്റൊരു സമയത്ത് പുനഃസംപ്രേഷണം ചെയ്യും. എല്ലാ ക്ലാസുകളും ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍ (www.firstbell.kite.kerala.gov.in)ലഭ്യമാക്കുകയും ചെയ്യും.

കൈറ്റ് വിക്ടേഴ്സില്‍ പ്ലസ്‍വണ്ണിനു രാവിലെ ഏഴു മുതല്‍ 8.30 വരെ മൂന്ന് ക്ലാസുകളും പ്ലസ്‍ടുവിനു വൈകുന്നേരം 3.30 മുതല്‍ 7.30 വരെ എട്ടു ക്ലാസുകളും സംപ്രേഷണം ചെയ്യും. പ്രീപ്രൈമറി ക്ലാസുകള്‍ രാവിലെ 8.30ന്. രാവിലെ 9.00, 9.30, 10.00, 10.30, 11.00, 11.30, ഉച്ചയ്ക്ക് 12.00, 12.30, എന്നീ സമയങ്ങളില്‍ യഥാക്രമം 1, 2, 3, 4, 5, 6, 7, 8 ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ഒന്‍പതാം ക്ലാസിന് ഉച്ചയ്ക്ക് ഒന്നു മുതല്‍ രണ്ടു വരെ രണ്ട് ക്ലാസുകളും പത്താം ക്ലാസിന് ഉച്ചയ്ക്കു രണ്ടു മുതല്‍ 3.30 വരെ മൂന്ന് ക്ലാസുകളും കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യും. പത്താം ക്ലാസിനു രാത്രി 9.30 മുതല്‍ പുനഃസംപ്രേഷണം ഉണ്ടാകും.

ക്ലാസുകളുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം ഉണ്ടാകും. പ്ലസ്‍വണ്ണിനു വൈകുന്നേരം ആറു മുതലും പ്ലസ്‍ടുവിന് രാവിലെ 8.30 മുതലും പത്താം ക്ലാസിനു രാവിലെ ഏഴു മുതലും അടുത്ത ദിവസം അതേ ക്രമത്തില്‍ പുനഃസംപ്രേഷണം ചെയ്യും. പ്രീപ്രൈമറി മുതല്‍ എട്ടുവരെ ക്ലാസുകള്‍ അടുത്ത ദിവസം ഉച്ചയ്ക്ക് 12.30 മുതല്‍ 4.30 വരെയും ഒന്‍പതാം ക്ലാസ് അഞ്ചു മണിക്കും ആണു കൈറ്റ് വിക്ടേഴ്സ് പ്ലസിലെ പുനഃസംപ്രേഷണം.


ഫെബ്രുവരി ആദ്യവാരം പത്താം ക്ലാസിന്‍റെയും അവസാനവാരം പ്ലസ്‍ടുവിന്‍റെയും ക്ലാസുകള്‍ പൂര്‍ത്തിയാക്കി ഫോക്കസ് ഏരിയയ്ക്കു പുറത്തുള്ള വിഷയങ്ങളുള്‍പ്പെടെ പ്രതിപാദിക്കുന്ന പ്രത്യേക റിവിഷന്‍ ക്ലാസുകളും സംപ്രേഷണം ചെയ്യുമെന്നു കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

ഇതോടൊപ്പം പൊതുപരീക്ഷയ്ക്ക് മുമ്പ് തത്സമയ സംശയനിവാരണത്തിനുള്ള ലൈവ് ഫോണ്‍ഇന്‍പരിപാടിയും പ്രത്യേകം ഓഡിയോ ബുക്കുകളും കൈറ്റ് തയാറാക്കും.

ഒന്നു മുതല്‍ ഒന്‍പതുവരെ ക്ലാസുകള്‍ ഏപ്രിലോടെയും പ്ലസ്‍വണ്‍ ക്ലാസുകള്‍ മേയ് മാസത്തോടെയും പൂര്‍ത്തിയാക്കുന്ന വിധത്തിലാണു ക്രമീകരണം. ഇതിനു പിന്നീട് ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തും.

രണ്ടു ചാനലിലും വൈകുന്നേരം 7.30 മുതല്‍ 9.30 വരെ (നാലു പ്രോഗ്രാമുകള്‍) പൊതുപരിപാടികള്‍ ആയിരിക്കും. ഇതില്‍ കേരളം മണ്ണും മനുഷ്യനും (ഡോ. തോമസ് ഐസക്), ശാസ്ത്രവും ചിന്തയും (ഡോ.വി.പി.ജോയ്), മഹാമാരികള്‍ (ഡോ.ബി. ഇക്ബാല്‍), ജീവന്‍റെ തുടിപ്പ് (ഡോ.ഇ.കുഞ്ഞികൃഷ്ണന്‍), ശാസ്ത്രവിചാരം (ഡോ.വൈശാഖന്‍ തമ്പി), മഞ്ചാടി (കുമാരി നേഹ ഡി തമ്പാന്‍), എങ്ങനെ എങ്ങനെ എങ്ങനെ?, കളിയും കാര്യവും, ഇക്യൂബ് സ്റ്റോറീസ്, ചരിത്രം തിരുത്തിയ തന്മാത്രകള്‍ എന്നിങ്ങനെ പത്തു പുതിയ പരമ്പരകളാണു സംപ്രേഷണം ചെയ്തു വരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.