പരാതിയും വിശ്വാസയോഗ്യമല്ലാത്ത തെളിവുകളും
പരാതിയും വിശ്വാസയോഗ്യമല്ലാത്ത തെളിവുകളും
Sunday, January 16, 2022 1:33 AM IST
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറിന്‍റെ വിധിയിലേക്കു നയിച്ചത് വിശ്വാസയോഗ്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അഭാവം. പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴികൾ വൈരുധ്യങ്ങൾ നിറഞ്ഞതാണെന്നു കോടതി കണ്ടെത്തി. ആരോപണങ്ങളുടെയും കെട്ടിച്ചമച്ച തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണസംഘം കേസ് കെട്ടിപ്പൊക്കിയത്.

ആരോപണങ്ങളുടെ സത്യാവസ്ഥയും പരാതിയുടെ നിജസ്ഥിതിയും അന്വേഷിക്കാൻ മെനക്കെടാതെ പോലീസ് ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് കോടതിയുടെ വിധിന്യായത്തിൽനിന്നു മനസിലാക്കേണ്ടത്. കേസിന് ഉപോത്ബലകമായ തെളിവുകൾ ഹാജരാക്കുന്നതിലും അതു കോടതിയെ ബോധ്യപ്പെടുത്തുന്നതിലും പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ബിഷപ്പിനെതിരേ ചുമത്തപ്പെട്ട ഏഴു കുറ്റങ്ങളും നിലനിൽക്കില്ലെന്നു കോടതി വിധിച്ചു.

ശരിയും തെറ്റും വേർതിരിക്കാനാവാതെ നെല്ലും പതിരുംപോലെ കൂടിക്കുഴഞ്ഞു കിടക്കുന്പോൾ ഹാജരാക്കപ്പെട്ട തെളിവുകൾ നിരാകരിക്കുകയേ തരമുള്ളൂ. പല വിവരങ്ങളും മറച്ചുവയ്ക്കുന്ന ഇരയുടെ സാക്ഷിമൊഴി മാത്രം കണക്കിലെടുത്ത് ഈ കേസിൽ പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്താൻ കഴി‌യില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

289 പേജുള്ള വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടിയ ചില പ്രധാന കാര്യങ്ങൾ ഇവയാണ്:
കേസിൽ ഒരു പ്രധാന തെളിവായി മാറാമായിരുന്ന ഇരയുടെ മൊബൈൽ ഫോൺ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയില്ല. അത് ആക്രിക്കച്ചവടക്കാരനു വിറ്റു എന്നു പറയുന്നതു വിശ്വാസയോഗ്യമല്ല. പ്രതി അയച്ചുവെന്നു പറയുന്ന മോശം സന്ദേശങ്ങൾ കണ്ടെത്താൻ മൊബൈൽ ഫോൺ ഹാജരാക്കിയിരുന്നെങ്കിൽ സാധിക്കുമായിരുന്നു. ഇരയുടെ ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കുകയോ കോടതിയിൽ ഹാജരാക്കുകയോ ചെയ്തില്ല. അതിന്‍റെ ഹാർഡ് ഡിസ്ക് തകരാറിലായി എന്നു പറയുന്നതും വിശ്വാസയോഗ്യമല്ല.

ബലാത്സംഗ കേസുകളിൽ ഇരയുടെ മൊഴി മാത്രം കണക്കിലെടുത്തു പ്രതി കുറ്റക്കാരനെന്നു വിധിക്കാറുണ്ട്. എന്നാൽ, ഈ കേസിലെ ഇര അങ്ങനെ അങ്ങനെ വിശ്വാസത്തിലെടുക്കാൻ കഴിയുന്ന ഒരു സാക്ഷി അല്ല. അവർ ഈ കേസിൽ പലരെക്കുറിച്ചുള്ള മൊഴികൾ മാറ്റിപ്പറഞ്ഞിട്ടുണ്ട്.
ബിഷപ്പിന്‍റെ പീഡനത്തെക്കുറിച്ചുള്ള പരാതി തന്‍റെ സഹപ്രവർത്തകരായ കന്യാസ്ത്രീകളോടും സഭാ മേലധികാരികളോടും പല തരത്തിലാണു പറഞ്ഞിട്ടുള്ളത്. പീഡനപരാതിയെത്തുടർന്നു തന്നെ പരിശോധിച്ച ഡോക്ടറോടു പറഞ്ഞ കാര്യങ്ങളിലും വൈരുധ്യങ്ങളുണ്ട്. ഈ സാഹചര്യത്തിൽ പ്രതി 13 തവണ ബലാത്സംഗം ചെയ്തെന്ന ഇരയുടെ മൊഴി വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

ഇരയായ കന്യാസ്ത്രീയുടെ അടുത്ത ബന്ധുവായ യുവതി കന്യാസ്ത്രീക്കെതിരേ സഭാധികാരികൾക്കു നൽകിയ പരാതി ഈ കേസിൽ നിർണായകമായി. അഭിഭാഷകനായ തന്‍റെ ഭർത്താവും കന്യാസ്ത്രീയും തമ്മിലുള്ള ചില ബന്ധങ്ങളെപ്പറ്റിയാണ് അധ്യാപികയായ അവർ പരാതി നൽകിയത്. ഈ പരാതിയിൽ ബിഷപ് ഫ്രാങ്കോ അന്വേഷണത്തിന് ഒരുങ്ങിയതോടെയാണു ബിഷപ്പും കന്യാസ്ത്രീയും തമ്മിലുണ്ടായിരുന്ന സുഹൃദ്ബന്ധം വഷളായതെന്നും പീഡനപരാതി ഉന്നയിച്ചതെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി.

കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നറിഞ്ഞിട്ടും ബന്ധുവായ കന്യാസ്ത്രീക്കെതിരേ ആ സ്ത്രീ പരാതിയുമായി മുന്നോട്ടു പോയതു കോടതി പരിഗണിച്ചു. കന്യാസ്ത്രീക്കെതിരേ ഗുരുതരമായ ഒരു പരാതി ബന്ധുവായ സ്ത്രീ ഉന്നയിക്കുന്പോൾ അധികാരസ്ഥാനത്തുള്ള ബിഷപ് അതേപ്പറ്റി അന്വേഷണത്തിന് തയാറാവുക സ്വാഭാവികമാണെന്നു കോടതി നിരീക്ഷിച്ചു.

മഠത്തിലെ ആഭ്യന്തര പ്രശ്നങ്ങളും അധികാരത്തർക്കങ്ങളുമൊക്കെ കന്യാസ്ത്രീയുടെ പരാതിയിലേക്കു നയിക്കുന്നതിൽ ഘടകങ്ങളായിട്ടുണ്ട്. തങ്ങൾ ഉൾപ്പെടുന്ന മിഷനറീസ് ഓഫ് ജീസസ് സന്യാസിനീ സഭയുടെ സുപ്പീരിയർ ജനറലായിരുന്ന പരാതിക്കാരിയെ ആ സ്ഥാനത്തുനിന്നു മാറ്റി കേരളത്തിന്‍റെ ചുമതലക്കാരിയാക്കി. പിന്നീട് അവിടെ നിന്നും മാറ്റി. കുറവിലങ്ങാട് മഠത്തിന്‍റെ മദർ സുപ്പീരിയറായി സിസ്റ്റർ ടിൻസിയെ 2017 മേയിൽ നിയമിച്ചതിൽ പരാതിക്കാരിയായ കന്യാസ്ത്രീക്കും അവരുടെ സഹകന്യാസ്ത്രീകൾക്കും അതൃപ്തിയുണ്ടായിരുന്നു.

ഇതിനെതിരേ സഭാധികൃതർക്കു പരാതി നൽകി. ഈ സഭ വിട്ടുവന്നാൽ സീറോ മലബാർ സഭയിൽ ചേർക്കുമോ എന്ന് അവർ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയോട് അന്വേഷിക്കുകയും ചെയ്തു. അത് അപ്പോൾ ആലോചിക്കാമെന്ന മറുപടിയാണ് കർദിനാൾ നൽകിയത്.
ജലന്ധർ രൂപതയിൽ ബിഷപ് ഫ്രാങ്കോയുടെ എതിർഭാഗത്തുണ്ടായിരുന്ന ചില വൈദികരുടെ ഇടപെടലുകളും കേസിലേക്കു നയിച്ചതായി കോടതി രേഖകളിലുണ്ട്.
2014 മുതൽ 2016 സെപ്റ്റംബർ 23 വരെ 13 തവണ ബിഷപ് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. എന്നാൽ, പരാതി നൽകിയത് 2018 ജൂൺ 28-നാണ്. 2016 ഡിസംബർ വരെ കന്യാസ്ത്രീയും ബിഷപും തമ്മിൽ സൗഹൃദത്തിലാണെന്നു തെളിയിക്കുന്ന ഇ-മെയിൽ സന്ദേശങ്ങൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. 2014 മേയ് അഞ്ചിനാണ് ആദ്യമായി പീഡനം നടന്നതെന്നാണു പരാതിയിലുള്ളത്.

എന്നാൽ, പിറ്റേന്നു കന്യാസ്ത്രീയുടെ ബന്ധുവിന്‍റെ മകന്‍റെ ആദ്യകുർബാന ചടങ്ങിന് കാലടിയിലെ പള്ളിയിൽ ഇരുവരും എത്തിയതു ബിഷപ് ഫ്രാങ്കോയുടെ കാറിലായിരുന്നു. ദീർഘദൂരത്തിലുള്ള ഈ യാത്ര പരിഗണിച്ച കോടതി, പീഡനപരാതി വിശ്വസനീയമല്ലെന്ന നിഗമനത്തിലെത്തി. ആ യാത്രയിൽ ഇരയോടൊപ്പമുണ്ടായിരുന്ന ഒരു സാക്ഷിക്കും പീഡനത്തെപ്പറ്റിയുള്ള ഒരു സംശയവും അപ്പോൾ തോന്നിയില്ല. ഇര പീഡനപരാതി നൽകാൻ വൈകിയതിന് പ്രോസിക്യൂഷൻ നിരത്തിയ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.

ബിഷപ് ഫ്രാങ്കോയ്ക്കും ഇരയായ കന്യാസ്ത്രീക്കും തമ്മിൽ അടുത്ത സൗഹൃദബന്ധമാണുണ്ടായിരുന്നതെന്നു കോടതി നിരീക്ഷിച്ചു. സന്യാസസഭയിലെ പല നിയമനങ്ങളിലും ബിഷപ്പിന്‍റെ മുഖ്യ ഉപദേശക അവരായിരുന്നു. എന്നാൽ, പരാതിക്കാരിയായ കന്യാസ്ത്രീ അധികാരസ്ഥാനങ്ങളിൽനിന്നു പുറത്താക്കപ്പെട്ടതോടെ ബന്ധം വഷളായി. ബിഷപ്പിനു നേരത്തേ എന്തെങ്കിലും മോശം സ്വഭാവം ഉണ്ടായിരുന്നുവെന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.